വല്യവല്യമ്മ, ഏലിയാവല്യമ്മ, മരിച്ചപ്പം,കാനഡയില്‍ നിന്ന് നാടുവരെ
ഒന്നുപോയി. നൂറ്റൊന്നുകഴിഞ്ഞ് സകലപൂര്ണ്ണചന്ദ്രന്മാരെയും കണ്ട്, പതിമൂന്നു മക്കളും, അതില്‍ ആണാറ്,പെണ്ണേഴ്, അതില്പ്രായപൂര്ത്തി എത്തുംമമ്പ് ഇഹലോകവാസംവെടിഞ്ഞവര് ആറ്,ബാക്കി ഏഴ്,പെണ്ണനാല്, ആണ് മൂന്ന്, അതില്‍ പേരക്കിടാങ്ങള്‍ പതിനേഴ്. ഇവരെയെല്ലാം കണ്ടും, കേട്ടും
ഭൂമി കച്ചവടം നടത്തുമ്പോള്‍ അങ്ങനെയാണ്, നിയമപരമായത് ഒരു വശത്ത്. സര്‍ക്കാര്‍ രേഖകളിലെല്ലാം കൃത്യമായി എഴുതാന്‍. സ്ഥാപനങ്ങളും പൊതുജനവും അറിയാത്ത ഇടപാടുകള്‍ വേറെയും. അതുകൊണ്ട് സത്യസന്ധമെന്ന് കണക്കാക്കിയ പണം ആര്ഭാടമായിത്തന്നെ ബാങ്കിലടച്ച് പാസ്ബുക്കില്‍ വ്യക്തമായി മുദ്രവെപ്പിച്ചു.
ജോസഫച്ചന്റെ അടുക്കല്‍ പലരും അവരുടെ സങ്കടങ്ങളും പ്രയാസങ്ങളും പറയാറുണ്ട്. അതെല്ലാം ഒരു കുമ്പസാര രഹസ്യം പോലെ അച്ചന് സൂക്ഷിക്കാറുമുണ്ട്. അവയില്‍ ചിലത് മറ്റുള്ളവര്‍ക്കായി പങ്കുവെയ്ക്കുമ്പോള്‍ അവരുടെ പേരും മറ്റും വിശദമായി പറയാറില്ല......
പുല്ക്കൊടികളില് തങ്ങിനില്ക്കുന്ന മഞ്ഞുതുള്ളികള്‍ കാല്പാദങ്ങളെ കോരിത്തരിപ്പിച്ചു. ദൂരെ പച്ചപ്പട്ടു വിരിച്ചതുപോലെ പരന്നുകിടക്കുന്ന മൈതാനങ്ങള്‍- അവിടവിടെ ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങളെപ്പോലെ വീടുകള്‍. വീടുകളുടെ ടിന്‍ഷീറ്റു പതിച്ച മേല്‍ക്കൂരകള്‍ വെയിലേറ്റു തിളങ്ങി. നീലാകാശത്തെ ചുംബിക്കാനെന്നപോലെ ഉയര്ന്നുനില്ക്കുന്ന കുന്നുകളില്‍ കസവുത്തരീയംപോലെ ഈര്ന്നുവീഴുന്ന പ്രഭാതം.....