കോഫീഷോപ്പിനകത്ത് സുഖമുള്ള ചൂട്. പുറത്ത് നാസാരന്ധ്രങ്ങളില്‍ ചോര പൊടിയിക്കുന്ന കൊടും തണുപ്പും.
പലവട്ടം പെയ്ത്, കട്ടപിടിച്ചു കിടക്കുന്ന മഞ്ഞില്‍ സൂര്യവെളിച്ചമേറ്റപ്പോള് വജ്രത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കം.
ഇരുപത്തിനാലാം നമ്പര്‍ ബസ് വരുന്നതും കാത്ത് നില്ക്കാന് തുടങ്ങിയിട്ട് സമയമേറെയായി.....
ഈശ്വരനുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ നേരമ്പോക്കിനു വേണ്ടി സൃഷ്ടിച്ചപോലെ തോന്നിക്കുന്ന പലതരം ജനങ്ങള്‍ ജീവിച്ചിരുന്ന ഒരു രാജ്യത്ത് നടന്ന കഥയാണിത്.
ഈശ്വരനെ തേടിയുള്ള പരക്കം പാച്ചിലില്‍ മനുഷ്യരെ തട്ടി വീഴ്ത്തിയ ശിലകള്‍ക്ക് മുമ്പില്‍ എഴുന്നേല്‍ക്കുന്നതിനു മുമ്പ് അവര്‍ക്ക് മുട്ട് കുത്തേണ്ടി വന്നു. മൂത്തവരെ ആദരിക്കാന്‍ പഠിച്ച ഇളം തലമുറ പ്രസ്തുത വഴക്കം ആചരിച്ച് പോന്നു. അങ്ങനെ കാലം കഴിഞ്ഞു.