Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പെണ്‍പോരില്‍ വിജയം നേടിയത് 11 പേര്‍, പത്തുപേരും ഇടതു സ്ഥാനാര്‍ത്ഥികള്‍

Picture

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ 15-ാം നിയമസഭയിലേക്കുള്ള പെണ്‍പോരില്‍ വിജയം നേടിയത് 11 പേര്‍. അതില്‍ പത്തുപേരും ഇടതു സ്ഥാനാര്‍ത്ഥികള്‍. വനിതകള്‍ നേരിട്ടു ഏറ്റുമുട്ടിയ അരൂരില്‍ സിപിഎമ്മിന്‍റെ ദലീമയും കോണ്‍ഗ്രസിന്‍റെ ഷാനിമോളുമായിരുന്നു സ്ഥാനാര്‍ഥികള്‍. വിജയം ദലീമയ്‌ക്കൊപ്പം നിന്നു. കായംകുളത്ത് സിപിഎം സ്ഥാനാര്‍ഥിയായി സിറ്റിംഗ് എംഎല്‍എ പ്രതിഭയ്‌ക്കെതിരേ കോണ്‍ഗ്രസ് അരിതാ ബാബുവിനെ രംഗത്തിറക്കിയെങ്കിലും വിജയം പ്രതിഭ സ്വന്തമാക്കി.

കെ.കെ. രമ യുഡിഎഫ് പിന്തുയോടെ വിജയിച്ചു.ഏറെ ശ്രദ്ധേയമായ മത്സരമായിരുന്നു ഇത്. വനിതകളില്‍ മട്ടന്നൂരില്‍ നിന്ന് വിജയിച്ചെത്തിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കാണ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം. വൈക്കത്തു നിന്നു രണ്ടാം തവണയും നിയമസഭയില്‍ പോരാട്ടത്തിനിറങ്ങിയ സി.കെ. ആശ മികച്ച ഭൂരിപക്ഷത്തില്‍ സഭയിലേക്ക് എത്തിയപ്പോള്‍ ആറന്മുളയില്‍ രണ്ടാം അങ്കത്തിലും മിന്നും വിജയം സ്വന്തമാക്കി വീണാ ജോര്‍ജും നിയമസഭയിലേക്ക് വീണ്ടുമെത്തി. ആറ്റിങ്ങലില്‍ നിന്നും വിജയിച്ച ഒ.എസ്. അംബിക, ഇരിങ്ങാലക്കുടയില്‍ നിന്നുള്ള പ്രഫ.ആര്‍.ബിന്ദു, കോങ്ങാടു നിന്നു വിജയം സ്വന്തമാക്കിയ കെ.ശാന്താകുമാരി, കൊയിലാണ്ടിയില്‍ നിന്നു വിജയിച്ച കാനത്തില്‍ ജമീല, ചടയമംഗലത്തെ പ്രതിനിധീകരിക്കുന്ന ജെ.ചിഞ്ചുറാണി എന്നിവര്‍ പുതുമുഖങ്ങളാണ്.

ഇത്തവണത്തെ 11 വനിതകളെക്കൂടി കൂട്ടിയാല്‍ നിയമസഭയിലെത്തിയ വനിതകളുടെ എണ്ണം 55 ആകും. നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവുമധികം വനിതകള്‍ വിജയിച്ചത് 1996 ലെ തെരഞ്ഞെടുപ്പിലാണ്. 13 വനികളാണ് അന്നു നിയമസഭയിലെത്തിയത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code