Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്നലെ കോഴ മാണി, ഇന്ന് മാണിസാര്‍ (ജോസ് ചാരുംമൂട്)

Picture

ഒരു ജനാധിപത്യ വിശ്വാസിയും ഇനിയും കേരളത്തില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട്കുത്ത് നടക്കുമെന്ന് കരുതുന്നില്ല. ജനാധിപത്യത്തിന്റെ സീമന്തരേഖകള്‍ എല്ലാം കാറ്റില്‍പറത്തി മാണിയെന്ന ധനകാര്യമന്ത്രിയെ പതിമൂന്നാം ബജറ്റ് അവതരണത്തിന് സമ്മതിക്കുകയില്ല എന്ന് വാശിപിടിച്ച് നൂറു കണക്കിന് ഗുണ്ടകളേയും, കുട്ടി സഖാക്കളേയും തെരുവിലിറക്കി മാണി സാറിന്റെ കോലം കത്തിക്കുകയും, മാണി സാറിന്റെ ചിത്രം കഴുത്തില്‍ തൂക്കിയിട്ട് ഭിക്ഷ യാചിച്ച് 500 രൂപ പാലയിലേക്ക് മണി ഓര്‍ഡര്‍ അയച്ചുകൊടുത്തതും, വീരപ്പനേക്കാള്‍ കള്ളനായ കള്ളമാണി തീയും പുകയും ഗന്ധകവും ഉള്ള നരകത്തിലേക്ക് പോകുമെന്നും, ബാര്‍ കോഴ കേസില്‍ കോടികള്‍ വാങ്ങിയ ദിവസവും, സമയവും, കാറിന്റെ നമ്പര്‍ വരെ വിളിച്ചുകൂവിയ കോടിയേരിയും, അച്യുതാനന്ദനും "നാറിയ മാണിയുടെ രാജിയാണ് വേണ്ടത്, അല്ലാതെ ഒരു നിലപാടുമില്ല' എന്നു പറഞ്ഞ പിണറായിയും, ഇന്ന് മാണി സാര്‍ വിശുദ്ധനും, പുത്രന്‍ ജോസ്‌മോന്‍ മുന്നണിയുടെ മുങ്ങുന്ന കപ്പല്‍ പൊക്കിയെടുക്കുമെന്നും മൂഢ സ്വപ്നംകണ്ട് സ്വയം ആശ്വസിക്കുകയാണ്.

 

ഈ സ്വപ്നം വെറും മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി മാറും. മുന്നണി ചീട്ടുകൊട്ടാരം പോലെ അടിപതറി തകര്‍ന്ന് തരിപ്പണമാകും. പിണറായി എന്ന സ്ഥലത്ത് കമ്യൂണിസ്റ്റ് കുടുംബ പാരമ്പര്യം പറയാനല്ലാതെ കമ്യൂണിസത്തെ ഇത്രയും തകര്‍ച്ചയിലേക്ക് നയിച്ച ഏകാധിപതിയായ ധിക്കാരിയും, സ്വജനപക്ഷപാതം ചെയ്യുന്നവരും, താനും കുടുംബവും ഒഴികെയുള്ളവര്‍ നികൃഷ്ട ജീവികളാണെന്ന ധാര്‍ഷ്ട്യവും മൂലം പിണറായി വിജയന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അന്തകനും ആയിത്തീര്‍ന്നു. ഇത് അവസാന ഭരണം ആണെന്ന് നേരത്തെ തിരിച്ചറിഞ്ഞ വിജയന്‍ സ്വര്‍ണ്ണക്കടത്തും, വിദേശനാണ്യ കടത്തും നടത്തി രാജ്യദ്രോഹം ചെയ്യുന്ന എല്ലാ അന്തരാഷ്ട്ര കുറ്റവാളികള്‍ക്കും കുടപിടിച്ച് മുഖ്യമന്ത്രിയുടെ ആസ്ഥാനം ദുരുപയോഗപ്പെടുത്തി ശതകോടികള്‍ മാറ്റിമറിച്ച് തിരിമറി നടത്തിയത് ഇപ്പോള്‍ വ്യക്തമായിത്തുടങ്ങി. ഒരു ചങ്ക് പിടഞ്ഞ് ആശുപത്രിയിലായി. ഇരട്ട ചങ്കും പിടയുന്നത് ജനം കാണാന്‍ അധികം കാത്തിരിക്കേണ്ട. കള്ളം മാത്രം പറഞ്ഞ് ജനങ്ങളേയും, മാധ്യമങ്ങളേയും പറ്റിച്ച് കേരളത്തിലെ ആദര്‍ശശുദ്ധിയുള്ള രാഷ്ട്രീയക്കാരെയെല്ലാം നാണംകെടുത്തിയിരിക്കുകയാണ്. തനിക്ക് സ്ത്രീധനം കിട്ടിയ വകയാണ് കേരളത്തിലെ സെക്രട്ടറിയേറ്റും, ക്ലിഫ് ഹൗസും എന്ന രീതിയില്‍ ഏകാധിപതിയെപ്പോലെ ഒരു മന്ത്രിമാര്‍ക്കുപോലും ഒരു അവസരവുംകൊടുക്കാതെ അവസാനം എല്ലാ ഉത്തരവാദിത്വങ്ങളും ചുമതലകളും മുഖ്യമന്ത്രിക്കും സെക്രട്ടറിമാര്‍ക്കും ആക്കാനുള്ള തീവ്രശ്രമവും, മറ്റുള്ള മന്ത്രിമാരും സെക്രട്ടറിമാരും എതിര്‍ത്തില്ലായിരുന്നുവെങ്കില്‍ അവരുന്ന ആറു മാസത്തിനകം കേരളത്തെ മൊത്തമായി വിറ്റ് പെറുക്കുമായിരുന്നു സഖാവ് പിണറായി. ലാവ്‌ലിന്‍ കേസ് 21 പ്രാവശ്യം മാറ്റിവയ്പിച്ച്, ഇപ്പോള്‍ എല്ലാം മറകള്‍ നീക്കി കാലം കാത്തുവെച്ച കാവ്യനീതി നടപ്പിലാകാന്‍ അധിക ദൂരം യാത്ര ചെയ്യേണ്ട. കാത്തിരിക്കേണ്ട. ജനങ്ങള്‍ വിധിയെഴുതിക്കഴിഞ്ഞു. കമ്യൂണിസത്തിന്റെ അന്ത്യം പിണറായിയിലൂടെ നടക്കട്ടെ.

 

ജയ്ഹിന്ദ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code