Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവം: തിരക്കഥ വര്‍ഷയുടേതെന്ന്

Picture

കൊച്ചി: വടുതലയില്‍ പന്ത്രണ്ടുവയസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തില്‍ പുറത്തു വരുന്നത് രണ്ടാം പ്രതി വര്‍ഷയുടെ ക്രൂരമുഖം. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കാനാന്‍ ഒന്നാം പ്രതിയും വടുതല സ്വദേശിയുമായ ലിതിന് (19) ഉപദേശം നല്‍കിയതും ഫോണില്‍ പകര്‍ത്താന്‍ കൂട്ട് നിന്നതും വര്‍ഷയാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഭാവിയില്‍ ലിതിനെ പെണ്‍കുട്ടി വിട്ടു പോവാതിരിക്കാനെന്ന കാരണം പറഞ്ഞാണ് വര്‍ഷ ഈ കൊടും ക്രൂരത ചെയ്യിപ്പിച്ചത്.

 

വര്‍ഷയുടെ ഭര്‍ത്താവ് ബിബിനും ഇതിന് കൂട്ട് നിന്നു. അതേസമയം, മൂന്ന് തവണയിലധികം പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇത് മറ്റാര്‍ക്കും കൈമാറിയിട്ടില്ലെന്ന് പ്രതികള്‍ പറയുന്നുണ്ടെങ്കിലും പൊലീസ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.നിലവില്‍, മൂവരില്‍ നിന്നും പിടിച്ചെടുത്ത ഫോണ്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി കൈമാറിയിരിക്കുകയാണ്.ദൃശ്യങ്ങള്‍ വീണ്ടെടുക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് ഇത് കൈമാറ്റം ചെയ്തിട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

 

പെണ്‍കുട്ടിയുമായി പ്രണയത്തിലായ ലിതിന്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ ദമ്പതികളുടെ വടുതലയിലെ വസതിയില്‍വച്ചാണ് പീഡിപ്പിച്ചത്. ദൃശ്യങ്ങള്‍ ദമ്പതികള്‍ മൊബൈലില്‍ പകര്‍ത്തി. പിന്നീട് പെണ്‍കുട്ടിയെ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി രണ്ടുതവണ നഗ്‌നദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തു. ഇതോടെ പെണ്‍കുട്ടി മാതാപിതാക്കളോട് കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു.

 

ഇവര്‍ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ബിബിന്റെ ചിക്കന്‍കടയിലെ ജീവനക്കാരനാണ് ലിതിന്‍. ദൃശ്യങ്ങള്‍ പകര്‍ത്തുന്ന വിവരം ലിതിനറിയാമായിരുന്നു. കേസില്‍ പെണ്‍കുട്ടിയുടെ കാമുകനായ വടുതല സ്വദേശി ലിതിന്‍ (19) പോക്‌സോ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ദമ്പതികളായ ബിബിനും (25) വര്‍ഷയും (23) അടുത്തിടെയാണ് വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code