Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒരു പകലും രാത്രിയും, ഇടുക്കി പിറന്നു

Picture

1971 ഓഗസ്റ്റിലായിരുന്നു ഞാന്‍ ആദ്യമായി ഇടുക്കിയിലെത്തിയത്. ഇടുക്കി ജില്ലയെക്കുറിച്ചു കേള്‍ക്കാന്‍ തുടങ്ങിയത് പെട്ടെന്നാണ്. റവന്യു സെക്രട്ടറിയായിരുന്ന എ.കെ.കെ. നമ്പ്യാര്‍ ഇതു സംബന്ധിച്ചു സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചാണു ജില്ല സംബന്ധിച്ചു സര്‍ക്കാര്‍ തീരുമാനമുണ്ടായത്. 1972 ജനുവരി 25ന് ആണ് ഇടുക്കി ജില്ല രൂപീകരിച്ച് ഉത്തരവു പുറത്തുവന്നത്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ കോ–ഓര്‍ഡിനേറ്ററും പദ്ധതി പ്രദേശത്തിന്റെ സ്‌പെഷല്‍ കലക്ടറും ആയിരുന്ന ഞാന്‍. പ്രോജക്ടിന്റെ ചുമതലകള്‍ക്കു പുറമേ ജില്ലാ കലക്ടറായും പ്രവര്‍ത്തിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ഇടുക്കി ജില്ല പിറ്റേദിവസം നിലവില്‍ വന്നു. മൂലമറ്റത്തു നിന്ന് എന്നെ തിരുവനന്തപുരത്തേക്കു വിളിപ്പിച്ച് ഉത്തരവു നല്‍കി യാത്രയാക്കി. 24 മണിക്കൂറിനകം പുതിയ ജില്ല ആരംഭിക്കണമെന്നും നിര്‍ദേശിച്ചു.

 

സന്ധ്യ കഴിഞ്ഞപ്പോള്‍ ഞാന്‍ കോട്ടയത്ത് എത്തി. എം. രഘുനാഥനായിരുന്നു അന്നു കോട്ടയം കലക്ടര്‍. രാത്രിയില്‍ തന്നെ ഞങ്ങള്‍ ചില കെട്ടിടങ്ങളൊക്കെ പോയി കണ്ടു. ഒടുവില്‍ യൂണിയന്‍ ക്ലബ്ബിനടുത്തുള്ള ഒരു കെട്ടിടം തിരഞ്ഞെടുത്തു. വീട്ടുടമയുടെ സമ്മതം കിട്ടിയത് 26ന് ഉച്ചയ്ക്കായിരുന്നു. വൈകിട്ടു 4 മണിക്കു ഞാന്‍ ആ കെട്ടിടത്തിന്റെ മുകളില്‍ ദേശീയ പതാക ഉയര്‍ത്തി. ജില്ലാ കലക്ടറായി ചാര്‍ജെടുക്കുന്ന രേഖകളില്‍ ഒപ്പുവച്ചു. അതോടെ ഇടുക്കി ജില്ല നിലവില്‍ വന്നു. കൊട്ടും കുരവയും ഉണ്ടായിരുന്നില്ല. പേരിനെക്കുറിച്ചും മറ്റും ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചു. മലനാട് എന്ന പേരു തന്നെ ജില്ലയ്ക്കു നല്‍കണമെന്നു വരെ അഭിപ്രായം ഉയര്‍ന്നു. ഇടുക്കി ജില്ല, ഇടുക്കി ജില്ലയായിത്തന്നെ തുടര്‍ന്നു
(അവലംബം: ഡോ. ബാബു പോളിന്റെ ഗിരിപര്‍വം എന്ന പുസ്തകത്തില്‍ നിന്ന്)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code