യുനൈറ്റഡ് നാഷന്‍സ്: യുദ്ധഭൂമിയായ യമനില്‍ രണ്ടുകോടി ആളുകള്‍ കൊടുംപട്ടിണിയില്‍ കഴിയുകയാണെന്ന് യു.എന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷത്തെ അപേഷിച്ച് 15 ശതമാനം കൂടുതലാണിത്. രണ്ടരലക്ഷം ആളുകള്‍ ദുരന്തമുഖത്ത് കഴിയുകയാണെന്ന് യു.എന്‍ മനുഷ്യാവകാശ മേധാവി മാര്‍ക് ലോകോഖ് മാധ്യമങ്ങളോട് പറഞ്ഞു.
യമനിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം ന്യൂയോര്‍ക്കിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. താഇസ്, സഅദ, ഹജ്ജ, ഹുദൈദ പ്രവിശ്യകളിലാണ് കൂടുതല്‍ ആളുകള്‍ദുരിതമനുഭവിക്കുന്നത്. പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടിണിയില്‍ കാറ്റഗറി അഞ്ചില്‍ ദക്ഷിണ സുഡാനൊപ്പമാണ് യമന്‍. പോഷകാഹാരക്കുറവും മരണനിരക്കും കൂടുതലാണിവിടെ.
ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് ആളുകള്‍ പലായനം തുടരുകയാണ്. എന്നാല്‍ ഏറ്റവും മോശമായ ഭാഗത്താണ് അവര്‍ ചെന്നുപെടുന്നതെന്നും ലോകോഖ് ചൂണ്ടിക്കാട്ടി. 2014ല്‍ തലസ്ഥാനമായ സന്‍ആ ഹൂതി വിമതര്‍ പിടിച്ചെടുത്ത് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ അട്ടിമറിച്ചതോടെയാണ് യമന്‍ ആഭ്യന്തരയുദ്ധത്തിലേക്ക് വീണത്.
Comments