ആര്‍ക്കുമാരുമാവാമെന്നാവാം സൂക്തം
ആരുമാകാമെന്നൊരാദേശവും കേട്ടു
ആരാകണമെന്നോരാശയമുദയം ചെയ്തു
ആരുമാകാമെന്നൊരാവേശവും കിളിര്‍ത്തു
ആരുമാകാമെന്ന ഉപദേശവും പൊറുതിമുടിക്കവേ
ആരുമായില്ലെന്നൊരപരാധവും കുമുഞ്ഞു.
ആര്‍ക്കുമാവാം, എന്നാവാം ഗുരുവചനം
അതൊരാവേശമായെന്നിലാവേശിക്കെ
ദിക്കറിയാതെ, ആവേഗങ്ങളോടെ
ദിശാബോധം നഷ്ടമായ്, സ്വത്വം നശിച്ച്
ഊരുചുറ്റിക്കറങ്ങി, ആരുമായില്ലെ-
ന്നറിയും നേരം, നഷ്ടമായതോ?
സ്വത്വമെന്നൊരു ബോധവും
അഹം ആരെന്നൊരു ശങ്കയും ആശങ്കയും
യത്‌നഭാഗ്യാദികള്‍, താളയലങ്ങള്‍ പോല്‍
തക്കനേരം തക്കയിടം ചേരുകില്‍
ആര്‍ക്കുമാരുമായിയെന്നും നിനച്ചിടാം
ഉന്നതരാക്കിടാം ചിലരെ, കീര്‍ത്തിയോടെ
ചിലര്‍ക്കോ, സ്വപ്‌നേപി നിനക്കാത്തൊരിടവും പൂകാം
ചിലര്‍ക്കോ, ആരുമാകരുതെന്നാവാം നിയോഗം
ചൊല്ലൂ വിധിയൊന്നുണ്ടാമോ?
അതിനുത്തരം കണ്ടെത്തുംമുമ്പായിരിക്കുമോ
ക്ഷണികമാമീ ജീവിതം പൊലിഞ്ഞുപോവതും!
Comments