Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെനിയയിലെ പ്രഥമ ജെസ്യൂട്ട് വൈദികന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു

Picture

നെയ്‌റോബി: കെനിയയിലെ പ്രഥമ ജെസ്യൂട്ട് വൈദികന്‍ ദക്ഷിണ സുഡാനില്‍ കൊല്ലപ്പെട്ടു. നവംബര്‍ പതിനാലിന് ആയുധധാരികളായ അക്രമികള്‍ നടത്തിയ അക്രമത്തില്‍ ഫാ. വിക്ടര്‍ ലൂക്ക് ഒദിയാമ്പോ എന്ന വൈദികനാണ് കൊല്ലപ്പെട്ടത്. ഗോക്ക് സംസ്ഥാനത്തിലെ ജെസ്യൂട്ട് സമൂഹത്തിന്റെ ക്വയിബറ്റ് ആശ്രമത്തില്‍ എത്തിയ അജ്ഞാതരായ തോക്ക്ധാരികള്‍ വൈദികനെ കടന്നാക്രമിക്കുകയായിരിന്നു. വൈദികന്റെ നിര്യാണത്തില്‍ മൂന്നു ദിവസത്തെ ദുഃഖാചരണത്തിന് സംസ്ഥാന ഭരണകൂടം നിര്‍ദേശം നല്കിയിരിക്കുകയാണ്. ഇതിനിടെ അക്രമികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ഗോക്ക് സംസ്ഥാന വിവരാവകാശ മന്ത്രി ജോണ്‍ മഡോള്‍ പറഞ്ഞു.

1956 ല്‍ ജനിച്ച ഫാ. വിക്ടര്‍ 1978 ജസ്യൂട്ട് സഭയില്‍ അംഗമായി. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം പുരോഹിതനായി അഭിഷിക്തനായ അദ്ദേഹമായിരിന്നു കെനിയയിലെ പ്രഥമ ജെസ്യൂട്ട് വൈദികന്‍. തെക്കന്‍ സുഡാനിലെ മസോലരി ടീച്ചേഴ്‌സ് കോളേജ് പ്രിന്‍സിപ്പലായും ക്വയിബറ്റ് ആശ്രമത്തിന്റെ വൈസ് സ്പീരിയറായും പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. ഫാ. വിക്ടറിന്റെ വിയോഗം വേദനാജനകമാണെന്ന് ജസ്യൂട്ട് തലവന്‍ ഫാ. ആര്‍തുറോ സോസ അനുസ്മരണ കുറിപ്പില്‍ കുറിച്ചു. കെനിയയിലെ പ്രഥമ ജെസ്യൂട്ട് വൈദികന്‍ എന്നതിനേക്കാള്‍ കെനിയന്‍ നെയ്‌റോബി ബോയ്‌സ് സെന്‍റര്‍, ടാന്‍സാനിയ ദാര്‍ ഇസ് സലാം ലയോള ഹൈസ്കൂള്‍ എന്നിവിടങ്ങിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ അദ്ധ്യാപകന്‍ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുകയെന്നും ഫാ. സോസ പറഞ്ഞു.

ദൈവത്തിന്റെ ഹിതം മനസ്സിലാക്കി അജ്ഞാതമായ ഏതു സ്ഥലത്തും പുതിയ ഉദ്യമങ്ങള്‍ ഏറ്റെടുക്കാന്‍ അദ്ദേഹം സദാ സന്നദ്ധനായിരുന്നു. നിസ്വാര്‍ത്ഥമായ അദ്ദേഹത്തിന്റെ സേവനം സൊസൈറ്റി ഓഫ് ജീസസ് സഭാംഗങ്ങള്‍ക്ക് മാതൃകയാണ്. തന്റെ വിളി ഏറ്റെടുത്ത് ദൈവമക്കള്‍ക്കായി ജീവിതം മാറ്റിവച്ച ഫാ. ഒദിയാമ്പോയെ ദൈവം നിറഞ്ഞ മനസ്സോടെ സ്വീകരിക്കുമെന്നും അദ്ദേഹത്തെ ആക്രമിച്ചവര്‍ക്ക് മാനസാന്തരം ഉണ്ടാകട്ടെയെന്നും ഫാ. സോസ അനുസ്മരണ കുറിപ്പില്‍ രേഖപ്പെടുത്തി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code