നടയിരുത്തല്‍ (ചേറുശ്ശേരി അനിയൻ വാരിയർ
ജോലിയിൽനിന്നുപിരിഞ്ഞുവേണം
വീട്ടുകാരൊത്തു രമിച്ചിടുവാൻ ...
നേരക്കുറവിനാൽ മാറ്റിവെച്ച
' എല്ലാം 'നടത്തി കൃതാർഥനാവാൻ
ലീവെടുക്കാതെ താൻ ശേഖരിച്ച
ലീവുകളെല്ലാം ' മണി 'കളാക്കി
പിരിയുംദിനത്തിനുമുമ്പുതന്നെ
ചെക്കായി ബാങ്കിൽ ക്രെഡിറ്റുചെയ്തു
ഭാര്യയും മക്കളുമൊത്തുചേർന്ന്
' പിക്നിക് ' സ്ഥലങ്ങൾ വിസിറ്റിനുള്ള
രൂപരേഖയുടെ ഡ്രാഫ്റ്റ് കോപ്പി
കീറിക്കളഞ്ഞു : എൻ സന്തതികൾ !
അച്ഛനുവേണെങ്കില , ച്ഛൻ പോട്ടെ
ആശകളെല്ലാം നിവർത്തിടട്ടെ
അമ്മയും ഞങ്ങളും സ്വൈരമായി
ഇത്തിരി കാലം വസിച്ചിടട്ടെ .
തീറ്റയ്ക്കും 'രണ്ടി' നും മാത്രമായി
ജീവിതശിഷ്ടം കഴിച്ചിടുന്ന
ഈ തൃക്കാകരപ്പനെ എന്തുചെയ്യും :
അമ്മയും മക്കളും ഗാഢചർച്ച !
ചർച്ചയ്ക്കൊടുവിലെ തീരുമാനം
കല്ലേപ്പിളർക്കു, മശനിയായി.
വൃദ്ധസദനത്തിലാക്കിയാലോ
നല്ല ചിലവുകൾ മാസാമാസം !!
പെൻഷനുമില്ല , വരവുമില്ല
എന്തിനീ ' മാറാപ്പ് ' ഏറ്റിടേണം ?
നാഥനില്ലാത്തോൻ അനാഥനായി
എവിടെക്കിടന്നാലുമൊന്നുപോലെ .
' ജോയൻറു് എക്കൌണ്ട് ' ഭാഗ്യമായി
കൂട്ടുപ്രതിയ്ക്കിനി എന്തുറോള് ?
എവിടെവേണെങ്കിലും പോയ്ത്തുലയാൻ
അമ്മയ്ക്ക് നേരെപറഞ്ഞുകൂടെ ?
വയ്യാത്ത ഞാനിനി എങ്ങുപോകാൻ !
' ആയ ' കാലത്തോ ... കരുതിയില്ല
എന്നെ 'രക്ഷിക്കുവാൻ' നിങ്ങൾ വേണം
' ഭാരത സംസ്കൃതി ' ഓർത്തിടുക .
' ഭാരതോം സംസ്ക്രിതീം ' ഞങ്ങൾക്കില്ല
ആധുനികത്തിലെ സന്തതികൾ
ഇന്നിൽ രമിയ്ക്കുന്നു : ഭാവിഭൂതം
ഞങ്ങടെ 'ഡിക്ഷ്ണറീ ' ലില്ലയില്ല .
<> <> <>
പണ്ടത്തെ കാലമതോർത്തുപോയി
വെള്ളിത്തലയുടെ ശുക്രകാലം
ബന്ധവും വേണ്ടൊരു ബന്ധനവും
ആദരിച്ചീടുവാ, നെത്രപേരാ !
കാരണോർ ശബ്ദമുയർത്തിയെന്നാൽ
മിണ്ടാതെ നിന്നതു കേട്ടിടേണം ;
ഇല്ലാ വചനം; മുറുമുറുപ്പും
പ്രായത്തിൽ മൂത്തവൻ : അന്ത്യവാക്ക് !
വീട്ടിൽ സുഭിക്ഷത , കൃത്യനിഷ്ഠ
കാര്യങ്ങൾ നന്നായ് നടന്നിടലും !
മക്കൾക്ക് അച്ഛനെ പേടിയാണ് ;
അമ്മയ്ക്കും അല്ലേ : അതേന്നുചൊല്ലാം.
<> <> <>
എന്തൊരു ശാന്തി ; പുലർച്ചനേരം
ഭക്തിഗാനങ്ങളൊഴുകിടുന്നു !
ഭക്തിയിൽ ഗാഢം ലയിച്ചുനിൽകെ
കൂട്ടിനുവന്നവരെങ്ങുപോയോ ?
ദൈവങ്ങളേവരേം മാറിമാറി
നന്നായ് തൊഴുതു : അഴലകറ്റി .
മാറിയിരുന്നു ഞാൻ വിശ്രമിയ്ക്കെ
എവിടെ, യവരെന്ന് ഓർത്തുപോയി .
കാറുനിൽക്കുന്നിടം ചെന്നുനോക്കി
കാറില്ല ; കാറിലെ കുട്ടികളും ;
ഷോപ്പിങ്ങിനിത്രയും നേരമെന്നോ ?
ഇത്തിരികൂടെ ക്ഷമിച്ചുനോക്കാം .
ചുറ്റിലും നോക്കുമ്പോൾ കണ്ടിടുന്നു
ഒപ്പം വയസ്കരും വേറെയുണ്ട്
വാർത്തകൾ ചൊല്ലിയും, ക്ഷേമവുമായ്
നേരമോ ഉച്ചയായ് : ഭീതിയായി .
കുട്ടികൾ സിനിമയ്ക്കു പോയതാണോ ?
മോർണിംഗ്ഷോ തീരുന്ന നോക്കിനിന്നു :
ഒഴുകും ജനത്തിലോ കണ്ടതില്ല
പരിചിതഭാവങ്ങളൊന്നുപോലും !
" ആരെയാ നോക്കണേ ? " കേട്ടനേരം
ഒന്നുതിരിഞ്ഞാ മുഖത്തുനോക്കി .
" നിങ്ങളെ നടയിലിരുത്തിയിട്ട്
മക്കളുടനെ തിരിച്ചുപോയി ".
ഭക്ഷണം കിട്ടുവാൻ മാർഗമുണ്ട് :
ഏതെങ്കിലുമൊരു ഭാഗ്യശാലി
ഭാഗ്യസ്മരണയ്ക്കുവേണ്ടിയാകാം
അന്നദാനത്തിനു ശീട്ടെടുക്കും .
[ മുറ്റമളക്കുന്നൊരുണ്ണിക്കുട് ടൻ
മുത്തശ്ശായെന്നുമൊഴിഞ്ഞുകേൾക്കാ ൻ
മുത്തങ്ങളായിരം പാത്തുവെച്ച
മുത്തനെ നിങ്ങൾ പറഞ്ഞുവിട്ടു ! ]
ഇന്നലേപ്പോലുമെൻ വാലുപോലെ
പിച്ചാനടന്ന എൻ കുഞ്ഞുബാല്യം
കൊഞ്ചുംമൊഴിയ്ക്കു സമംവരുമോ
കണ്ണൻറെ ഓമനക്കൊഞ്ചലാട്ടം ?
ഇനിയെന്നു കാണുമെൻ (കാണുമോ)
ഭാര്യയേം 'മക്കളേം' ...... മാത്രമല്ല
കഷ്ടങ്ങളേറെ സഹിച്ചു ഞാൻ കെട്ടിയ
വീടും ; ചെടികളും മാമരവും ?
തഥ്യയും മിഥ്യയും മാറിമാറി
വൃദ്ധമനസ്സിൽ പുളഞ്ഞിടുന്നു !
വീട്ടിലാണോ അതോ കാട്ടിലാണോ
ഭൂമീലോ അന്യഗ്രഹത്തിലാണോ ...
C. S. Sankara Warrier, Anubhuti Cherussery
Comments