ദാര്‍ശനികം (ചേറുശ്ശേരി അനിയന്‍ വാരിയര്‍)
" ഭൂമിയുടെ അവകാശികള്‍ " ഞാന്‍
വായിച്ചിട്ടില്ല. ഈ ഭൂമി ആരുടേയും
സ്വകാര്യസ്വത്തല്ല, എല്ലാവര്‍ക്കും എന്നല്ല
എല്ലാറ്റിനും ഒരുപോലെ ജീവിക്കുവാനും
സ്വധര്‍മ്മം പാലിക്കാനും അവകാശമുണ്ട്
എന്നറിയാന്‍ പുസ്തകം വായിക്കണോ !?!?
എന്നെ അറിയുന്നവര്‍ എനിക്കൊരു നാമം
കല്പിച്ചുതന്നിട്ടുണ്ട് -- ശു ദ്ധവട്ട് ... തനിവട്ടന്‍.
ആരേയും നിരാശപ്പെടുത്താന്‍ എനിക്ക്
വയ്യ. ചിതവുമല്ല. എല്ലാ ഘടകങ്ങളും
പഠിച്ചശേഷമാണല്ലോ അവര്‍ പ്രസ്തുത
അവാര്‍ഡ് തന്നിട്ടുണ്ടാവുക. അതിനെ
നിസ്സാരവത്കരിക്കാന്‍ ഞാനാര് !
മണ്ണാംകട്ടയും കരിയിലയുംകൂടി കാശിക്കു -
പോയകഥ കഴിഞ്ഞതലമുറക്കാര്‍ക്കറിയാം .
കാറ്റും മഴയും ഒരുമിച്ചുവന്നപ്പോള്‍ ഒന്നു
പറന്നുംപോയ് മറ്റത് അലിഞ്ഞുംപോയ്
എന്ന കഥ മുതിര്‍ന്നവര്‍ പറഞ്ഞും കുട്ടികള്‍
തമ്മില്‍തമ്മില്‍പറഞ്ഞും നൂറുവട്ടം കേട്ടത് .
അന്നൊന്നുമില്ലാത്ത അരിശം ഇപ്പോഴെന്തിനാ ?
ഞാന്‍ ഗിയറൊന്നു മാറ്റിയതല്ലേ ഉള്ളൂ ! ശൃണൂ :
" ഒരുദിനം ഹിമവാനും അറബിക്കടലുംകൂടി
നടക്കാനിറങ്ങി. വഴിയിലെ ഒരു കല്ലുതട്ടി
ഹിമവാൻ കടലിൽവീണു ... ചത്തുപോയി "
ഏതാണ്ട് ഇതുതന്നെയല്ലേ മണ്ണാംകട്ടയിലും
സംഭവിച്ചത് ? അത് ഉദാത്തം : ഇത് പിരാന്ത് !
ഇതെന്തു ന്യായം !! വേറൊന്നു പിടിച്ചോ :
" ഒരു അംഗപരിമിതൻ ലിംഗപരിമിതയെ
അല്ലെങ്കിൽ തിരിച്ചു പരിണയിച്ചാൽ ... "
അതിൽ ' ഫിലോമിന ' ഇല്ലേ ? അല്ലെങ്കിൽ
" ഒരു രാത്രികാവൽക്കാരൻ ഒരു സുന്ദരിയെ
കെട്ടിക്കൊണ്ടുവന്നപ്പോൾ നാട്ടുകാർ അത്
ഒരു ഉത്സവമായി ആഘോഷിച്ചു ....... "
ഇതിൽ ' ഫിലോമിനച്ചേച്ചി ' യില്ലെങ്കിൽ
പിന്നെ , ഏതിലാ, ഹേ , അവളുള്ളത് ???
[ ഇത് വെറും വട്ടോസഫിയാണ് എന്നു ഭാര്യ ;
അല്ലെങ്കിലും ഒരുപെണ്ണിനു മറ്റൊരുപെണ്ണിനെ
കണ്ടുകൂടെന്നു സുപ്രസിദ്ധമാണല്ലോ css ]
Comments