Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലങ്കര സഭ പാറശാല രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

Picture

പാറശാല: മലങ്കര സഭ പാറശാല രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നലെ തുടക്കമായി. ബാലരാമപുരം നസ്രത്ത് ഹോം സ്കൂള്‍ ഗ്രൗണ്ടില്‍ തയാറാക്കിയ മാര്‍ ഈവാനിയോസ് നഗറില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് പാറശാല രൂപതയുടെ ഉദ്ഘാടനപരിപാടികള്‍ ആരംഭിച്ചു. പ്രധാന കവാടത്തിലെത്തിയ വിശിഷ്ടാതിഥികളെ മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു.

വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ചാണ് പാറശാല രൂപതയുടെ ഉദ്ഘാടനവും രൂപതയുടെ പ്രഥമ മെത്രാനായുള്ള ഡോ. തോമസ് മാര്‍ യൗസേബിയോസിന്‍റെ സ്ഥാനാരോഹണവും നടന്നത്. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ഉദ്ഘാടന, സ്ഥാനാരോഹണ തിരുക്കര്‍മങ്ങള്‍. മലങ്കര കത്തോലിക്കാ സഭയിലെ ബിഷപ്പുമാരും വൈദികരും സഹകാര്‍മികരായി.

രൂപതയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഉത്തരവ് ബിഷപ് തോമസ് മാര്‍ അന്തോണിയോസ് വായിച്ചു. പാറശാല രൂപതയുടെ പ്രഥമ മെത്രാനായി ഡോ.തോമസ് മാര്‍ യൗസേബിയോസിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും വായിച്ചു. തുടര്‍ന്ന് സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ തുടര്‍ന്ന് ആരംഭിച്ചു. പ്രത്യേക പ്രാര്‍ഥനകളുടെ അകമ്പടിയോടെ ഓക്‌സിയോസ് ശുശ്രൂഷയുടെ ഭാഗമായി പ്രഥമ ബിഷപ്പിനെ മൂന്നു തവണ കസേരയില്‍ ഇരുത്തിയശേഷം കാര്‍മികര്‍ ഉയര്‍ത്തി. ഓക്‌സിയോസ് എന്ന പദത്തിന് യോഗ്യനാകുന്നു എന്നാണ് അര്‍ഥം.

ഡോ.തോമസ് മാര്‍ യൗസേബിയോസ് വിശ്വാസികള്‍ക്ക് ആശീര്‍വാദം നല്‍കി. ഇതിനുശേഷം അദ്ദേഹം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ കരം ചുംബിച്ചു. തുടര്‍ന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ജാംബത്തിസ്ത ഡി ക്വാത്രോ, അന്ത്യോക്യയിലെ സുറിയാനി കത്തോലിക്കാ സഭാ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാന്‍ ബാവ എന്നിവരും മലങ്കര കത്തോലിക്കാ സഭയിയിലെ ബിഷപ്പുമാരും ഡോ.തോമസ് മാര്‍ യൗസേബിയോസിനു സ്‌നേഹചുംബനങ്ങള്‍ നല്‍കി. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം.സൂസപാക്യം, നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ തുടങ്ങിയവരും പുതിയ ബിഷപ്പിനു സ്‌നേഹചുംബനങ്ങള്‍ അര്‍പ്പിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code