Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജീവകാരുണ്യ പ്രവൃത്തിക്കായി കോടികളുടെ സ്വത്ത് സൌജന്യമായി സഭയ്ക്ക് നല്‍കുന്നു

Picture

പഴഞ്ഞി: വയോജനാലയമോ അനാഥാലയമോ തുടങ്ങാനായി 23 സെന്റ് സ്ഥലവും, 3000 ചതുരശ്ര അടിയുള്ള വീടും സൌജന്യമായി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നല്‍കുന്നു. പരേതരായ രാമനാട്ട് ചിന്നക്കുട്ടിയുടെയും ഭാര്യ മറിയാമ്മയുടെയും കോടി രൂപയോളം വിലമതിക്കുന്ന പഴഞ്ഞിക്കടുത്തെ ജറുസലേമിലെ സ്വത്താണ് ബന്ധുക്കള്‍ ഞായറാഴ്ച പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് കൈമാറുന്നത്.

മക്കളില്ലാത്ത ഇവര്‍ കാലശേഷം സ്വത്തുക്കള്‍ അനാഥസംരക്ഷണത്തിനായി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ ചിന്നക്കുട്ടി മുംബൈയില്‍ ഗോദ്‌റെജ് കമ്പിനിയില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ ചാലിശേരി തോപ്പില്‍ കുടുംബാംഗമായ മറിയാമ്മ റയില്‍വേയില്‍ ഹെഡ് ക്‌ളര്‍ക്കായി വിരമിച്ചു.

ചിന്നക്കുട്ടി മരിക്കുന്നതിന് മുമ്പ് തങ്ങളുടെ കാലശേഷം സ്ഥലവും വീടും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചിന്നക്കുട്ടിയുടെ മരണശേഷം ഭാര്യ മറിയാമ്മ രണ്ടായിരത്തില്‍ വില്‍പ്പത്രം തയാറാക്കുകയായിരുന്നു. ചിന്നക്കുട്ടിയുടെ സ്മാരകമായി വയോജനമന്ദിരമോ അനാഥാലയമോ തുടങ്ങണമെന്നും വില്‍പ്പത്രത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മറിയാമ്മയുടെ മരണശേഷം ബന്ധുക്കള്‍ ഇക്കാര്യം പരിശുദ്ധ കാതോലിക്കാ ബാവായെ ധരിപ്പിച്ചു.
മറിയാമ്മയുടെ നാല്‍പത്തൊന്ന് ചടങ്ങുകള്‍ നടക്കുന്ന ആഗസ്‌റ് മൂന്നിന് മൂന്ന് മണിക്ക് ജറുസലേമിലെ വീട്ടില്‍ വച്ച് പരിശുദ്ധ കാതോലിക്കാ ബാവാ വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങും. മറിയാമ്മയുടെ സഹോദരി കുഞ്ഞിറ്റിക്കുട്ടിയാണ് താക്കോല്‍ നല്‍കുന്നത്. സഹോദരങ്ങളായ ഇളച്ചാര്‍, സാറാമ്മ എന്നിവരും മറ്റ് ബന്ധുക്കളും സംബന്ധിക്കും.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code