Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചൈനയുടെ ഉക്രെയ്ന്‍ സമാധാന നിര്‍ദ്ദേശം ലോക ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമെന്നു യുഎസ്   - പി.പി ചെറിയാന്‍

Picture

വാഷിംഗ്ടണ്‍ ഡി സി :ഉക്രൈന്‍- റഷ്യ സംഘര്‍ഷം ഒരു വര്ഷം പിന്നിടുന്ന സന്ദര്‍ഭത്തില്‍ ബെയ്ജിംഗിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉക്രെയ്ന്‍- റഷ്യന്‍ സമാധാന നിര്‍ദ്ദേശത്തെ യുഎസ് ഉദ്യോഗസ്ഥര്‍ തള്ളികളഞ്ഞു . റഷ്യയ്ക്ക് മാരകായുധങ്ങള്‍ വിതരണം ചെയ്യുന്ന ചൈനയുടെ ഭീഷണിഗൗരവമുള്ളതാണെന്നു ലോക രാഷ്ട്രങ്ങള്‍ക്കു യുഎസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു

വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ചൈനയുടെ 'ഉക്രെയ്ന്‍ പ്രതിസന്ധിയുടെ രാഷ്ട്രീയ പരിഹാരത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ 'പരമാധികാരം', 'വിരോധം അവസാനിപ്പിക്കുക', 'സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുക' എന്നിവയ്ക്ക് അവ്യക്തമായ പിന്തുണ മാത്രമാണ് ഉറപ്പുനല്‍കുന്നതെന്നു യുഎസ് ആരോപിച്ചു .

ചൈന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനു നല്‍കുന്ന പിന്തുണയില്‍ നിന്ന് ലോക ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നുവെന്നു യുഎസ്സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ വെള്ളിയാഴ്ച വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു. ഒരു വശത്ത് സ്വയം നിഷ്പക്ഷവും സമാധാന നിര്‍ദേശങ്ങളും പരസ്യമായി അവതരിപ്പിക്കാന്‍ ചൈന ശ്രമിക്കുമ്പോള്‍ തന്നെ , യുദ്ധത്തെക്കുറിച്ചുള്ള റഷ്യയുടെ തെറ്റായ നയങ്ങളെ ക്കുറിച്ചും സംസാരിക്കുന്നു,'' വെടിനിര്‍ത്തല്‍ പ്രഖാപിക്കുന്നതിനു ''ചൈന മുന്നോട്ടുവെച്ച 12 നിര്‍ദേശങ്ങളില്‍ .ഉക്രൈന്‍ പരമാധികാരത്തെക്കുറിച്ച് അവര്‍ പറയുന്നത് ഗൗരവമുള്ളവരാണെങ്കില്‍, ഈ യുദ്ധം നാളെ അവസാനിക്കും.ബ്ലിങ്കന്‍ പറഞ്ഞു.

''എല്ലാ രാഷ്ട്രങ്ങളുടെയും പരമാധികാരത്തെ മാനിക്കുകയെന്നതാണ് ആദ്യമായി ചെയ്യണ്ടത് എന്നായിരുന്നു പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്റെ ആദ്യ പ്രതികരണം... ഇത് പുടിന്‍ നടത്തിയ തിരഞ്ഞെടുപ്പിന്റെ യുദ്ധമായിരുന്നു,'' സള്ളിവന്‍ വ്യാഴാഴ്ച വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു.

'സംഘര്‍ഷത്തിന്റെ സമാധാനപരമായ പരിഹാരത്തിന് ആവശ്യമായ ' ചൈനീസ് പരമാധികാര നേതാവ് ഷി ജിന്‍പിംഗില്‍ നിന്നുള്ള 'പ്രധാന നിര്‍ദ്ദേശങ്ങള്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ചൈനയുടെ ഉന്നത നയതന്ത്രജ്ഞന്‍ വാങ് യി കഴിഞ്ഞ ആഴ്ചയില്‍ പറഞ്ഞിരുന്നു.ഉക്രെയ്നെതിരെ ഉപയോഗിക്കുന്നതിന് മോസ്‌കോയ്ക്ക് മാരകമായ ആയുധങ്ങള്‍ നല്‍കുന്നത് ചൈന പരിഗണിക്കുന്നതായി ഈ ആഴ്ച ബ്ലിങ്കെന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഈ നിര്‍ദ്ദേശം.

ബീജിംഗിന്റെ സമാധാന നിര്‍ദ്ദേശത്തില്‍ ''ഉക്രെയ്‌നിലെ നിയമവിരുദ്ധമായ അധിനിവേശത്തെ അപലപിക്കാന്‍ ചൈന തയാറാകാത്തതിനെതിരെ ലോകനേതാക്കള്‍ കൂട്ടത്തോടെ രംഗത്തുവന്നിട്ടുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് വെള്ളിയാഴ്ച പറഞ്ഞു. അതേസമയം ഉക്രെയ്‌നില്‍ നിന്ന് റഷ്യ ഉടന്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തില്‍ നിന്ന് ചൈന വിട്ടുനിന്നതിന്നാല്‍ ചൈനയുടെ നിര്‍ദ്ദേശങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ പരിഗണിക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code