ന്യൂ ജേഴ്‌സി : വിഷു, ഈസ്റ്റർ, റംസാൻ ആഘോഷ പരിപാടികളുടെ ഭാഗമായി കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ ആഭിമുഖ്യത്തിൽ ഹൈ ഓൺ മ്യൂസിക് എന്ന സംഗീത നിശ ഈ വരുന്ന ശനിയാഴ്ച - ഏപ്രിൽ 15 നു ന്യൂ ജേഴ്‌സിയിൽ നടത്തുന്നു. കേരളത്തിലെ അറിയപ്പെടുന്ന പിന്നണി ഗായകരും സ്റ്റേജ് ഷോകളിൽ ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളുടെ ഹൃദയ തുടിപ്പുകൾ തൊട്ടറിഞ്ഞ യുവ കലാകാരന്മാരായ വിധു പ്രതാപും, ആര്യ ദയാലും, സച്ചിൻ വാര്യരുമാണ് ന്യൂ ജേഴ്‌സിയെ പ്രകമ്പനം കൊള്ളിക്കാനെത്തുന്നത്. ഇവരടക്കം പതിനൊന്നംഗ ടീം ആണ് കേരളത്തിൽ നിന്നെത്തുന്നത്. ആയിരത്തിലധികം പേരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. പരിപാടിയുടെ വിജയത്തിനായി കഠിന പ്രയത്നത്തിലാണ് അസോസിയേഷന്റെ കമ്മിറ്റി അംഗങ്ങളും പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും.
ഏതാണ്ട് മുഴുവൻ ടിക്കറ്റുകളും ഓൺലൈനിൽ ബുക്ക് ചെയ്യപ്പെട്ടതായും ഈ പ്രോഗ്രാം ഒരു വൻവിജയമാക്കുന്നതിന് സഹകരിച്ച എല്ലാവരോടും അസ്സോസിയേഷൻ്റെ അകമഴിഞ്ഞ നന്ദിയും സ്നേഹവും അറിക്കുകയാണെന്ന് പ്രസിഡന്റ് വിജേഷ് കാരാട്ട്, സെക്രട്ടറി സോഫിയ മാത്യു, ട്രഷറർ വിജയ് പുത്തൻ വീട്ടിൽ എന്നിവർ പറഞ്ഞു,
ന്യൂ ജേഴ്സിയിലെ വൂഡ്ബ്രിഡ്ജ് ഹൈസ്കൂളിന്റെ ഓഡിറ്റോറിയത്തിലാണ് പരിപാടി അരങ്ങേറുന്നത്. വൈകിട്ട് കൃത്യം ആറു മണിക്ക് പ്രോഗ്രാം ആരംഭിക്കുന്നതായിരിക്കുമെന്നും എല്ലാവരും കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് കേരളാ അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റി ബോർഡും പ്രോഗ്രാം കമ്മിറ്റിയും സംയുക്തപ്രസ്താവനയിൽ അറിയിച്ചു. ജോയ് ആലൂക്കാസ് ജ്യൂവലേഴ്‌സാണ് പ്രോഗ്രാമിന്റെ ടൈറ്റിൽ സ്പോൺസർ, ഡെയിലി ഡിലൈറ്റ് ഫുഡ് പ്രോഡക്ടസ്, ധൻ തോമസും ( മോർട്ടഗേജ് ലെൻഡിങ് ) കോ സ്പോന്സര്മാരായും എത്തുന്നു.
ട്രൈ സ്റ്റേറ്റിലെ മലയാളികൾക്ക് കുടുംബമായി വിഷുവും ഈസ്റ്ററും റംസാനും ആഘോഷിക്കാൻ ഒരു വേദി ഒരുക്കിക്കൊടുക്കാൻ സാധിച്ചതിൽ വളരെയധികം ചാരിതാർഥ്യം ഉണ്ടെന്നും എല്ലാവരെയും ഒരിക്കൽ കൂടി പരിപാടിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നും പ്രസിഡന്റ് വിജേഷ് കാരാട്ട്, സെക്രട്ടറി സോഫിയ മാത്യു, ട്രഷറർ വിജയ് പുത്തൻ വീട്ടിൽ, വൈസ് പ്രസിഡന്റ് ബൈജു വർഗീസ്, ജോയിന്റ് സെക്രട്ടറി ടോം നെറ്റിക്കാടൻ, ജോയിന്റ് ട്രെഷറർ നിർമൽ മുകുന്ദൻ, ഖുർഷിദ് ബഷീർ (കൾച്ചറൽ അഫയേഴ്‌സ്), ദയ ശ്യാം (മീഡിയ & കമ്മ്യൂണിക്കേഷൻ), ജോർജി സാമുവൽ (ചാരിറ്റി അഫ്ഫയെയേഴ്സ്), ടോം വർഗീസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ്), റോബർട്ട് ആന്റണി (യൂത്ത് അഫയേഴ്‌സ്), എക്സ് ഒഫീഷ്യൽ ജോസഫ് ഇടിക്കുള എന്നിവർ അറിയിച്ചു.
വാർത്ത : ജോസഫ് ഇടിക്കുള
Comments