Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കന്‍ പൗരന്‍മാര്‍ക്കെതിരെ അല്‍ ഖ്വയ്ദ ആക്രമണ സാധ്യത,ബൈഡന്റെ മുന്നറിയിപ്പ്   - പി.പി ചെറിയാന്‍

Picture

വാഷിംഗ്ടണ്‍ ഡി സി :അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനുശേഷം അല്‍ ഖ്വയ്ദയുടെ നേത്ര്വത്വം ഏറ്റെടുത്ത അയ്മാന്‍ അല്‍ സവാഹിരിയും കൊല്ലപ്പെട്ട സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള അമേരിക്കന്‍ പൗരന്‍മാര്‍ക്കെതിരെ ഏതു നിമിഷവും ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കി. വിദേശ യാത്രകളില്‍ യുഎസ് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും യുഎസ് വ്യക്തമാക്കുന്നു.പ്രാദേശിക വാര്‍ത്തകള്‍ പതിവായി കാണാനും അടുത്തുള്ള യുഎസ് എംബസിയുമായോ കോണ്‍സുലേറ്റുമായോ സമ്പര്‍ക്കം പുലര്‍ത്താനും യുഎസ് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു

അമേരിക്ക് അതീവ ജാഗ്രതയിലാണ്. ഇത് സംബന്ധിച്ച് രാജ്യം പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കികഴിഞ്ഞു . വിദേശ യാത്രകളില്‍ ജാഗ്രത പുലര്‍ത്താനും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇടപെടണമെന്നും പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട് .ജൂലൈ 31 ന് യുഎസ് സേന അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ച് അല്‍ ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരി ഒളിച്ചിരുന്ന വീടിന് നേരെ ഹെല്‍ ഫയര്‍ മിസൈല്‍ ഉപയോഗിച്ച് വധിച്ചതായി ചൊവ്വാഴ്ച അമേരിക സ്ഥിരീകരിച്ചിരുന്നു . അത്തരമൊരു സാഹചര്യത്തില്‍, അല്‍ ഖ്വയ്ദ തീവ്രവാദികള്‍ക്ക് പ്രതികാരത്തിനായി അമേരികന്‍ പൗരന്മാരെ ആക്രമിക്കാന്‍ കഴിയും. ചാവേര്‍ അക്രമങ്ങള്‍, ബോംബ് സ്‌ഫോടനം , ഹൈജാക്കിംഗ് തുടങ്ങി നിരവധി മാര്‍ഗ്ഗങ്ങള്‍ തീവ്രവാദികള്‍ സ്വീകരിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നാണ് ഭീകരാക്രമണങ്ങള്‍ ഉണ്ടാകുന്നത്. അതുകൊണ്ട് നിങ്ങള്‍ ശ്രദ്ധിക്കണം.

താലിബാന്‍ അധികാരത്തില്‍ വന്നയുടന്‍ സവാഹിരി പാകിസ്താന്‍ വിട്ട് അഫ്ഗാനിസ്താനില്‍ എത്തിയതായി പറയപ്പെടുന്നു. സവാഹരി അമേരികയുടെ റഡാറില്‍ വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ബാല്‍കണിയില്‍ നില്‍ക്കുന്ന ഒരു ശീലമായിരുന്നു. ഇത് മനസിലാക്കിയ ശേഷം പൂര്‍ണ ആസൂത്രണത്തോടെ അവിടെയെത്തിയ അമേരികന്‍ സൈന്യം രഹസ്യമായാണ് ഓപറേഷന്‍ നടത്തിയത്..



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code