കൂരിരുൾ നിറയുന്ന പാതകളിൽ....(പി.സി. മാത്യു)
മരിക്കയില്ല ഞാൻ ജീവിക്കുമല്ലോ
മമ കാന്തനാം യേശുവിനോടൊപ്പം.
വർണിച്ചിടും ഞാൻ പ്രിയൻ ചെയ്ത
വൻകൃപകളോരോന്നുമെണ്ണിയെണ്ണി.
കൂട്ടുകാർ സഹസഞ്ചാരികളയല്കാർ
കൂറുമറന്നെന്നെ കൈവിടുമ്പോൾ
ആണികളേറ്റ അരുമകരങ്ങളാലെ
അരുകിൽ ചേർത്ത് മുറുകെപ്പുണരും.
ദിവ്യ സ്നേഹത്തിൻ ജ്യോതിസ്സാമെൻ
ദൈവത്തിൻ പുത്രനാം യേശുദേവൻ...
ഉയർത്തുമവനെന്നെ ആ നാമമറിഞ്ഞ
ഊഷ്മള പ്രേമത്തിൻ കാഠിന്യത്താൽ....
പാലിക്കുമവനെൻ ജീവിതയാത്രയിൽ
പകലിലും രാവിലും തണുപ്പിലും....
കരയിലും കടലിലും വായുവിലും പിന്നെ
കൂരിരുൾ നിറയുന്ന പാതകളോരോന്നിലും
Comments