Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ടെക്‌സസില്‍ കുടിവെള്ളത്തില്‍ അമീബയുടെ സാന്നിധ്യം, ജനങ്ങള്‍ പരിഭ്രാന്തിയില്‍   - മൊയ്തീന്‍ പുത്തന്‍ചിറ

Picture

ന്യൂയോര്‍ക്ക്: കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ നാശത്തിനിടയില്‍, തലച്ചോറ് കാര്‍ന്നുതിന്നുന്ന സൂക്ഷ്മജീവിയായ അമീബയുടെ സാന്നിധ്യം കുടിവെള്ളത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ടെക്‌സസ് സംസ്ഥാനത്ത് ജനങ്ങള്‍ പരിഭ്രാന്തിയില്‍. പല നഗരങ്ങളിലും പൈപ്പു വെള്ളം കുടിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

ടെക്‌സസിലെ ലേക്ക് ജാക്‌സണില്‍ അമീബ ബാധിച്ച് ഒരു കുട്ടി മരിച്ചുവെന്ന ബിബിസി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുള്ള അന്വേഷണത്തിനിടെ, ജലവിതരണത്തില്‍ തലച്ചോറ് കാര്‍ന്നു തിന്നുന്ന സൂക്ഷ്മജീവിയുടെ സാന്നിധ്യം കണ്ടെത്തി. പൈപ്പ് വെള്ളം ഉപയോഗിക്കരുതെന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അധികൃതര്‍ വെള്ളം നന്നായി അണുവിമുക്തമാക്കിയെങ്കിലും മുന്‍കരുതല്‍ എടുക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

 

സെപ്റ്റംബര്‍ എട്ടിന് ജോസിയ മക്കിന്റയര്‍ എന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തലച്ചോറില്‍ അമീബ ബാധിച്ചതായി കണ്ടെത്തിയെന്നും, തുടര്‍ന്ന് കുട്ടി മരിച്ചുവെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ലേക്ക് ജാക്‌സണില്‍ വിതരണം ചെയ്ത വെള്ളത്തില്‍ നിന്നാണ് കുട്ടിക്ക് രോഗം ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന്, പൈപ്പ് വെള്ളം ഉപയോഗിക്കരുതെന്ന് പ്രദേശവാസികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. പ്രത്യേകിച്ച്, വായയിലൂടെയും മൂക്കിലൂടെയും വെള്ളം ശരീരത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുത്. ലേക്ക് ജാക്‌സണ്‍, ഫ്രീപോര്‍ട്ട്, ആംഗ്ലെറ്റണ്‍, ബ്രസോറിയ, റിച്ച്വുഡ്, ഒയിസ്റ്റര്‍ ക്രീക്ക്, ക്ലൂട്ട്, റോസെന്‍ബെര്‍ഗ് എന്നീ പ്രദേശങ്ങളാണ് അമീബ ബാധിത പ്രദേശങ്ങള്‍. എന്നിരുന്നാലും, ലേക്ക് ജാക്‌സണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ നിന്ന് മുന്നറിയിപ്പ് നീക്കം ചെയ്തിട്ടുണ്ട്.

 

യഥാര്‍ത്ഥത്തില്‍, തലച്ചോറിനെ ഭക്ഷിക്കുന്ന തലച്ചോറാണ് അമീബ. ഈ അമീബയുടെ പേരിനെ നെഗാലേരിയ ഫൗലര്‍ലി (ചലഴമഹലൃശമ ളീംഹലൃഹലല) എന്നും വിളിക്കുന്നു. ഇത് തലച്ചോറില്‍ മാരകമായ അണുബാധയ്ക്ക് കാരണമാകും. അമീബ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ച് അവിടെ നിന്ന് തലച്ചോറിലേക്ക് പ്രവേശിക്കുന്നു.

 

ഇത്തരം കേസുകള്‍ അപൂര്‍വമാണ്, പക്ഷേ ആദ്യമായിട്ടല്ലെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) പറയുന്നു. അമേരിക്കയിലെ പൊതു ജലവിതരണത്തില്‍ അമീബ കാണപ്പെടുന്നത് അപൂര്‍വമാണ്. പക്ഷേ പുതിയതല്ല. സിഡിസി വെബ്സൈറ്റ് അനുസരിച്ച്, യുഎസ് പൊതു കുടിവെള്ള സംവിധാനങ്ങളില്‍ നിന്നുള്ള പൈപ്പ് വെള്ളത്തില്‍ കണ്ടെത്തിയ അമീബ, 2011 ലും 2013 ലും തെക്കന്‍ ലൂസിയാനയിലും കണ്ടെത്തിയിരുന്നു.

 

2003 ല്‍ അരിസോണയിലെ ഒരു ജിയോ-തെര്‍മല്‍ കുടിവെള്ള വിതരണ സംവിധാനത്തിലും,1970 കളിലും 80 കളിലും ഓസ്ട്രേലിയയിലും 2008 ല്‍ പാക്കിസ്താനിലും പൊതു കുടിവെള്ള വിതരണത്തിലും ഈ സൂക്ഷ്മാണുക്കള്‍ കണ്ടെത്തിയിരുന്നു.

 

യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ (സിഡിസി) പറയുന്നതനുസരിച്ച്, മസ്തിഷ്കം കാര്‍ന്നു തിന്നുന്ന ഈ ബാക്ടീരിയ സാധാരണയായി മണ്ണ്, ചൂടുള്ള തടാകങ്ങള്‍, നദികള്‍, ചൂടുള്ള അരുവികള്‍ എന്നിവയില്‍ കൂടുതല്‍ കാണപ്പെടുന്നു. നന്നായി പരിപാലിച്ചില്ലെങ്കില്‍ നീന്തല്‍ക്കുളങ്ങളിലും.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code