Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലോണ്‍ നല്‍കി റബര്‍ കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന പദ്ധതി തള്ളിക്കളയും: ഇന്‍ഫാം

Picture

കോട്ടയം: റബറിന് ഉല്പാദനച്ചെലവിന് ആനുപാതികമായി അടിസ്ഥാനവില പ്രഖ്യാപിക്കാനോ ന്യായവില നല്‍കാനോ ശ്രമിക്കാത്തവര്‍ റബര്‍കൃഷി വ്യാപിപ്പിക്കുന്നതിനായി ലോണ്‍ നല്‍കി അവസാനം കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന പദ്ധതി കര്‍ഷകര്‍ തള്ളിക്കളയുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.



എട്ടുവര്‍ഷം ലോണെടുത്ത് റബര്‍ നട്ടുവളര്‍ത്തുന്ന കര്‍ഷകന് ഭാവിയില്‍ വിലത്തകര്‍ച്ചമൂലം തിരിച്ചടവ് സാധിക്കാതെ കൃഷിയും ഭൂമിയും മാത്രമല്ല, സ്വന്തം കുടുംബംപോലും നഷ്ടപ്പെടുന്ന സാഹചര്യ#ം സൃഷ്ടിക്കപ്പെടാം. ഈ സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് 30 വര്‍ഷം മുമ്പ് വാണിജ്യമന്ത്രാലയം ആസൂത്രണം ചെയ്ത കടംനല്‍കല്‍ പദ്ധതി റബര്‍കര്‍ഷകര്‍ തള്ളിക്കളഞ്ഞത്. റബര്‍കൃഷിക്കായി കടമെടുത്ത തുകയുടെ തിരിച്ചടവ് വിലത്തകര്‍ച്ചമൂലം വൈകുമ്പോള്‍ സര്‍ഫാസി ഉള്‍പ്പെടെയുള്ള കിരാതനിയമങ്ങളെ കര്‍ഷകര്‍ നേരിടേണ്ടിവരുമെന്നും ഓര്‍മ്മിക്കേണ്ടതാണ്.



കഴിഞ്ഞ എട്ട് വര്‍ഷമായി തുടരുന്ന റബര്‍ പ്രതിസന്ധിയില്‍ യാതൊരു ഇടപെടലും നടത്താതെ ദ്രോഹം തുടരുന്ന റബര്‍ ബോര്‍ഡില്‍ ഉദ്യോഗസ്ഥരെ വെട്ടിച്ചുരുക്കുവാനുള്ള ഉത്തരവ് ഇറങ്ങിയിരിക്കുമ്പോളാണ് കര്‍ഷകര്‍ക്ക് കടം നല്‍കിയും റബര്‍കൃഷി വ്യാപിപ്പിക്കാനുള്ള നീക്കമുണ്ടായിരിക്കുന്നത്. ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാര്‍ നിലനില്‍ക്കുന്നിടത്തോളംകാലം ആഭ്യന്തര റബര്‍വിപണിയിലെ തകര്‍ച്ച തുടരും. 2010 ജനുവരിയില്‍ ആസിയാന്‍ കരാര്‍ നടപ്പിലാക്കിയപ്പോള്‍ മുതലാണ് റബര്‍ വിലയിടിവ് ആരംഭിച്ചത്. അനിയന്ത്രിത ഇറക്കുമതിക്ക് കുടപിടിച്ച് സ്വാഭാവിക റബറിന്റെ ആഭ്യന്തര ഉല്പാദനം, ഉപഭോഗം, ഇറക്കുമതി, കയറ്റുമതി. ശേഖരം എന്നിവയില്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കൃത്രിമ കണക്കുകളാണ് സൃഷ്ടിക്കുന്നതെന്ന് ഇന്‍ഫാം ഉള്‍പ്പെടെയുള്ളവര്‍ പലതവണ പറഞ്ഞതാണ്. വന്‍ റബര്‍ സ്റ്റോക്ക് ഉണ്ടായിട്ടുപോലും ഉപഭോഗം വര്‍ദ്ധിച്ചുവെന്നും ഉല്പാദനം കുറഞ്ഞുവെന്നും ഇറക്കുമതി വേണമെന്നും വാദിച്ച് റബര്‍ വിപണി തകര്‍ത്ത് കര്‍ഷകനെ പെരുവഴിയിലാക്കുവാന്‍ റബര്‍ബോര്‍ഡിലെ ചിലര്‍ ഒത്താശചെയ്തത് കര്‍ഷകര്‍ വൈകിയ വേളയിലെങ്കിലും തിരിച്ചറിയണം.



ആസിയാന്‍ കരാറിന്റെ നടത്തിപ്പ് കാലാവധി 2019 ഡിസംബര്‍ 31ന് പൂര്‍ത്തിയാകും. നിലവില്‍ 25 ശതമാനം ഇറക്കുമതിച്ചുങ്കമായി നെഗറ്റീവ് ലിസ്റ്റിലുള്ള റബര്‍ 2020 മുതല്‍ നികുതിരഹിത ഇറക്കുമതിയായി മാറുമെന്നതിന്റെ സൂചനയുമുണ്ട്. നികുതിരഹിത ആഗോളവിപണിയായി റബര്‍ മേഖല മാറുമ്പോള്‍ ആഗോളവിലയും ആഭ്യന്തരവിലയും ഒന്നാകും. ഒരു കിലോ റബറിന്റെ ഉല്പാദനച്ചെലവ് 172 രൂപയാണെന്ന് കേന്ദ്രസര്‍ക്കാരില്‍ റിപ്പോര്‍ട്ട് നല്‍കിയ റബര്‍ബോര്‍ഡ് ഈ വില അടിസ്ഥാനവിലയായി നിശ്ചയിച്ച് കര്‍ഷകന് ലഭ്യമാക്കുവാന്‍ ശ്രമിച്ചില്ല. കേന്ദ്രബജറ്റിലനുവദിക്കുന്ന തുകപോലും റബര്‍ ബോര്‍ഡിന്റെ നടത്തിപ്പിന് പര്യാപ്തമല്ലാത്തപ്പോഴാണ് കടം നല്‍കി കൃഷിവ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത്. 2013-14 കാലയളവില്‍ മാത്രം കര്‍ഷകര്‍ക്കുള്ള 25ല്‍ പരം പദ്ധതികള്‍ നിര്‍ത്തലാക്കിയതുള്‍പ്പെടെ റബര്‍ കര്‍ഷകരെ സഹായിക്കാതെ മുഖംതിരിഞ്ഞുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാരും റബര്‍ബോര്‍ഡും കര്‍ഷകരെ കടംനല്‍കി കടക്കെണിയിലേയ്ക്ക് തള്ളിവിടാതെ റബറിന് അടിസ്ഥാനവില പ്രഖ്യാപിച്ച് കര്‍ഷകന് ലഭ്യമാക്കാന്‍ ശ്രമിക്കണമെന്ന് വി.സി,സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

 

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code