Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എച്ച്1 ബി വിസ അപേക്ഷകള്‍ കൂട്ടത്തോടെ തള്ളി; ഇന്ത്യക്ക് തിരിച്ചടി

Picture

വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തിന്‍െറ കുടിയേറ്റവിരുദ്ധ നയം ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ എച്ച്1 ബി വിസ അപേക്ഷകളെയും ബാധിച്ചതായി റിപ്പോര്‍ട്ട്. ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ എച്ച്1 ബി വിസ അപേക്ഷകള്‍ തള്ളിയത് ട്രംപ് ഭരണകാലത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരസിക്കുന്ന വിസകളുടെ എണ്ണം 2015ല്‍ നാലുശതമാനമായിരുന്നത് 2019 ആയപ്പോഴേക്കും 24 ശതമാനമായി വര്‍ധിച്ചു.

 

നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസിയാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. യു.എസ് കമ്പനികളില്‍ ഉയര്‍ന്ന യോഗ്യതയുള്ള വിദേശപൗരന്മാര്‍ക്ക് തൊഴിലെടുക്കാന്‍ അനുമതി നല്‍കുന്ന കുടിയേറ്റ ഇതര വിസയാണ് എച്ച്1 ബി. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് ഐ.ടി വിദഗ്ധരാണ് ഓരോ വര്‍ഷവും ഈ വിസയില്‍ യു.എസിലെത്തുന്നത്.

 

2015ല്‍ ഗൂഗ്ള്‍, മൈക്രോസോഫ്റ്റ്, ഇന്‍റല്‍, ആമസോണ്‍ കമ്പനികള്‍ക്ക് എച്ച്1 ബി വിസ പ്രകാരമുള്ള തൊഴില്‍ അപേക്ഷകള്‍ ഒരു ശതമാനമാണ് നിരസിച്ചത്. 2019 ആയപ്പോഴേക്കും നിരസിച്ച വിസകളുടെ നിരക്ക് ഏഴു ശതമാനം വരെയായി. ടെക് മഹീന്ദ്ര കമ്പനിയില്‍ ഈ നിരക്കില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2015ല്‍ നാലു ശതമാനം അപേക്ഷകള്‍ നിരസിച്ചപ്പോള്‍ 2019 ആയപ്പോഴേക്ക് 41 ശതമാനമായി വര്‍ധിച്ചു.

 

ടാറ്റ കണ്‍സല്‍ട്ടന്‍സിയുടെ 34 ശതമാനം അപേക്ഷകളാണ് നിരസിച്ചത്; വിപ്രോയിലും ഇന്‍ഫോസിസിലും യഥാക്രമം 53, 45 ശതമാനം എന്ന നിരക്കിലും. ഇന്ത്യയിലെ 12 കമ്പനികള്‍ യു.എസിലേക്ക് ഐ.ടി വിദഗ്ധരെ അയക്കുന്നുണ്ട്. മൂന്നുവര്‍ഷമാണ് വിസയുടെ കാലാവധി. ഇതു മൂന്നുവര്‍ഷത്തേക്കു കൂടി നീട്ടിക്കിട്ടും. പ്രതിവര്‍ഷം 45000 ഇന്ത്യന്‍ ഐ.ടി തൊഴിലാളികള്‍ ഈ വിസ വഴി യു.എസിലെത്തുന്നുണ്ട്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code