Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് വാരാന്ത്യ സെമിനാര്‍ നടത്തി   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് ഈ വര്‍ഷത്തെ വാരാന്ത്യ സെമിനാര്‍ ഫൂള്‍ഡാക്ക് സമീപം നേയഹോഫ് റോമ്മറസില്‍ വച്ച് നടത്തി. ജൂലായ് 12 മുതല്‍ 14 വരെയാണ് ഈ സെമിനാര്‍ നടത്തിയത്. വെള്ളിയാഴ്ച്ച വൈകുന്നേരം ഒത്തുകൂടിയ കുടുംബാംഗങ്ങളെ സേവ്യര്‍ ഇലഞ്ഞിമറ്റം സ്വാഗതം ചെയ്തു. അത്താഴത്തിനും ശേഷം സെമിനാര്‍ ഹാളില്‍ ഒത്തുകൂടി പരസ്പരം യാത്രാ വിശേഷം പങ്ക്‌വച്ച് കുശലം പറച്ചിലും, ലഘുവായ ഗാനാലാപോങ്ങളുമായി ആദ്യ സായാന്ദം ചിലവഴിച്ചു.

 

ശനിയാഴ്ച്ച രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ഫാ. ഷാജന്‍ മാണിക്കത്താന്‍ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് ക്രിസ്തീയ ജീവിതത്തില്‍ യേശു ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തെക്കുറിച്ചും, അത് കുടുംബജീവിതത്തില്‍ നമ്മെ എങ്ങിനെ നയിക്കുന്നുതിനേക്കുറിച്ചും സംസാരിച്ചു. വാര്‍ദ്ധക്യകാല ജീവതത്തില്‍ സുഹ|ത്തുക്കളും, സമൂഹത്തിലുമുള്ളവരുമായി എങ്ങിനെ സന്തോഷപ്രദമായ ജീവിതം നയിക്കാമെന്ന വിഷയം ജോര്‍ജ് ജോണ്‍ പ്രതിപാദിച്ചു. ഉച്ചഭക്ഷണത്തിനും, വിശ്രമത്തിനും ശേഷം കുറച്ച് പേര്‍ നടത്തവും, മറ്റുള്ളവര്‍ പലതരം കളികളിലും ഏര്‍പ്പെട്ടു. വൈകുന്നേരം ബാര്‍ബെക| പാര്‍ട്ടി നടത്തി. അത്താഴത്തിന് ശേഷം വിജ്ഞാനപ്രദമായ ചര്‍ച്ചകളില്‍ എല്ലാവരും പങ്കെടുത്തത്തിന് ശേഷം ഡോ. സെബാസ്റ്റിയന്‍ മുണ്ട ിയാനപ്പുറത്ത് വിജ്ജാനപ്രദമായ ക്വിസ് മത്സരം നടത്തി.

 

ഞായറാഴ്ച്ച രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം സെബാസ്റ്റിയന്‍ മുണ്ട ിയാനപ്പുറത്ത് കുടുംബജീവിതത്തല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, വിവിധ കാര്യങ്ങള്‍ക്കായി നല്‍കുന്ന അധികാര പത്രങ്ങളെക്കുറിച്ചും വിശദമായി പറഞ്ഞു് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ഫിഫ്റ്റിപ്ലസിന്റെ വളരെ സജീവ മെംബറായിരുന്ന മാത| കൂട്ടക്കരയുടെ അശാല നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒരു മിനിറ്റ് നേരം മൗനപ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് സെമിനാറിനെപ്പറ്റി വിലയിരുത്തല്‍ നടത്തി. തുടര്‍ന്ന് എല്ലാ വര്‍ഷങ്ങളിലും സെമിനാര്‍ മുടക്കം കൂടാതെ നടത്താന്‍ തീരുമാനമെടുത്തു. വാരാന്ത്യ സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് ആന്റണി തേവര്‍പാടം നന്ദിപറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code