പുറംപണിക്കാരൻ ? (ചേറുശ്ശേരി അനിയൻ വാരിയർ )
ഏക്കർകണക്കിന് ഭൂമിയുണ്ട്
ഏക്കറിനൊക്കും കുടവയറും
പറമ്പിൽപണിക്കൊരു ആളെവെച്ചു
വയറും തലോടി ഇരുന്നു കാന്തൻ .
വേഷങ്ങളെല്ലാ, മഴിച്ചുവെച്ച്
തോർത്തുംധരിച്ച് പണിക്കിറങ്ങും
പേശിയുറച്ച ഇരുണ്ട ദേഹം
തമ്പ്രാട്ടി എപ്പഴും നോക്കിനിൽക്കും !
ഭാര്യയേം മക്കളേം വീട്ടിലാക്കി
ജോലിക്കുപോയ പുരുഷസിംഹം
ആഴ്ചാവസാനം വരുന്നു വീട്ടിൽ
പുറംപണി ജോറായ് നടന്നുവന്നു !!
ഒളിച്ചും പതുങ്ങിയും ചൊല്ലിയിട്ടും
ചെക്കൻറെ ഉള്ളിൽ കയറണില്ല ....
ഊണിനുമുമ്പെ കുളിച്ചിടേണം ;
സോപ്പിൻ്റെകൂടെ ഉരച്ചു ' അമ്മ '.. ...
തലയിൽ തുവർത്താൻ :മറന്നുപോയ
ന്യായംപറഞ്ഞു അകത്തുകേറ്റി .
തോർത്തോണ്ടവൻ്റെ തലതുവർത്തി
പളപളാ മിന്നണ മേനി നോക്കി .
കണ്ണുതുറന്നവൻ നോക്കിടുമ്പോൾ
ചേച്ചി നില്കുന്നു ' പിറന്നപോലെ ' ;
കെട്ടിപ്പിടിച്ചവർ ഉമ്മവെച്ചു
ലോകം മുഴുവൻ മറന്നുനിന്നു !
പണിയൻ്റെ ആഹ്‌ളാദം അതിർകടന്നു
കൂട്ടുകാർക്കിടയിലെ ഹീറോയായി
ആഴ്ചകൾ നാലഞ്ചു തീരുംമുന്നേ
നാട്ടിൽമുഴുവൻ പറച്ചിലായി ! .
............................. ................
ഭർത്താവ് കണ്ടുപിടിച്ചനേരം
' രാധയും കൃഷ്ണനും സ്തബ്ധരായി ...
'.ഇവനാണ് എന്നെ... ' പറഞ്ഞു ഭാര്യ :
കേൾക്കാത്തമട്ടിൽ വയറൻ മുരണ്ടു
നിന്നെ പണിക്കിനി വേണ്ടയെന്ന്
ഇരുവരുംചേർന്നു പറഞ്ഞനേരം
വേണ്ടെങ്കിൽ വേണ്ട ഉരച്ചുകൊണ്ട്
വീട്ടീന്നിറങ്ങീ പണിമനുഷ്യൻ .
ഇറയത്ത് ചോറു വിളമ്പിയിട്ട്
കൂട്ടാനെടുക്കുവാൻ പോയലാക്കിൽ
പുറകിൽ വന്നിട്ടവൻ കീഴ്‌പ്പെടുത്തി :
മിണ്ടാതിരുന്നു ഞാൻ മാനമോർത്ത് .
തള്ളണോ കൊള്ളണോ എന്നറിയാൻ
വയ്യാതെ , വല്ലാതെ വിങ്ങി കാന്തൻ !
വയറല്ല തലയാണ് വേണ്ടതെന്ന്
കാന്തനോടെങ്ങിനെ ചൊല്ലിടുo താൻ
.
ഇതി ഭൃത്യപർവം സമാപ്തം, ശരിക്കും ?
............ ഉത്തരകാണ്ഡം
കൂലിക്കുടിശ്ശിക കൊടുത്തിടുമ്പോൾ
കണ്ണൊന്നിറുക്കി തലോടി കൈയിൽ
മൂന്നാലുനാളു കഴിഞ്ഞിടുമ്പോൾ
ഉച്ചക്ക് ... വീണ്ടും ... , പഴയപോലെ .
ആവർത്തനത്തിൻ വിരസതയിൽ
തൂലിക നീങ്ങാൻ വിസമ്മതിപ്പൂ !
ദാഹവും മോഹവും തീർക്കുവാനായ്
വീട്ടിന്നകത്ത് അരങ്ങുതീർത്തു .......
'ഭൃത്യപർവം ' പുനഃ: പുനഃ: ; അല്ലേ ?
അവസാന stanza എഴ്തിയിട്ടില്ല ; വേണോ ?
അതുകൊണ്ട് " ഭൃത്യപർവം പുനഃ: പുനഃ:"
എന്ന് അവസാനിപ്പിക്കുന്നു. ജീവിതത്തിലെ,
ദാമ്പത്യജീവിതത്തിലെ അപാകതകളാണ്
കവികളുടെ staple diet അന്നും ഇന്നും എന്നും
C. S. Sankara Warrier, Anubhuti Cherussery
Comments