Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യാ ലോക്‌സഭാ തെരഞ്ഞെടുപ്പും ജനപക്ഷ ചിന്തകളും, നിഷ്പക്ഷ അവലോകനങ്ങളും (എ.സി. ജോര്‍ജ്ജ്‌കേരളാ ഡിബേറ്റ് ഫോറം, യുു.എസ്.എ.)

Picture

ലോകത്തിലെ ഏറ്റവുംവലിിയ ജനാധിപത്യരാജ്യമെന്നവകാശപ്പെടുന്ന ഇന്ത്യയുടെ 17-ാമത് ലോക സഭാതെരഞ്ഞെടുപ്പ് പ്രോസസ്തന്നെ ലോകത്തിലെഏറ്റവുംദൈര്‍ഘ്യമേറിയദിവസകാലയളവുകളില്‍ പൂര്‍ത്തിയാക്കപ്പെടുന്ന ഒരു രാഷ്ട്രീയ സംഭവവുംമഹാമേളയുമാണെന്നു പറയുന്നതില്‍തെറ്റില്ല. ഏപ്രില്‍ 11 മുതല്‍മെയ് 19 വരെ 7 ഘട്ടങ്ങളിലായിട്ടാണ്ഈപ്രാവശ്യത്തെഇന്ത്യന്‍ പാര്‍ലമെന്റ് ഇലക്ഷന്‍. ഫലപ്രഖ്യാപനം വീണ്ടും 4 ദിവസത്തെ കാത്തിരിപ്പിനുശേഷംമെയ് 23 മുതലാണെന്നതും സാധാരണക്കാര്‍ക്കു മനസ്സിലാക്കാനും ദഹിക്കാനും പറ്റാത്ത ഒരവസ്ഥയാണ്. കള്ളവോട്ടുകളേയുംവോട്ടിംഗ് യന്ത്രങ്ങളുടെശരിയായ പ്രവര്‍ത്തനങ്ങളേയും പറ്റി അനവധി ആശങ്കളുംസംശയങ്ങളും നിലനില്‍ക്കെ ആദ്യഘട്ടത്തിലെവോട്ടിംഗ്തുടങ്ങി,വിവിധ ഘട്ടങ്ങളിലെവോട്ടിംഗ്‌മെഷീനുകള്‍തന്നെ ദീര്‍ഘകാലംതിരിമറികൂടാതെ എണ്ണാന്‍ തുടങ്ങുന്നതുവരെസുരക്ഷിതമായിസൂക്ഷിക്കുമോ എന്ന കാര്യത്തില്‍് പ്രതിപക്ഷ കക്ഷികള്‍ക്ക്ആശങ്കയുണ്ട്. പ്രത്യേകിച്ച് ഇലക്ഷന്‍ കമ്മീഷന്റെ സത്യസന്ധതയും നിഷ്പക്ഷതയുംതന്നെ പലരുംചോദ്യംചെയ്യുകയാണ്. ഇലക്ഷന്‍ കമ്മീഷന്റെ പ്രവര്‍ത്തികള്‍ പലപ്പോഴുംഇപ്പോഴത്തെ ഭരണകക്ഷിയായ ബി.ജെ.പി നേതൃത്വംകൊടുക്കുന്ന എന്‍.ഡി.എ.ക്കും മോഡിക്കും അനുകൂലമായിട്ടാണ്‌വ്യാഖ്യാനിക്കപ്പെടുന്നത്. ഇത്തരംവ്യാഖ്യാനങ്ങളേയുംചിന്തകളേയും ജനപക്ഷത്തു നിന്നുകൊണ്ട് നിഷ്പക്ഷമായി പഠിക്കുകയുംചിന്തിക്കുകയുംഅവലോകനം ചെയ്യുകയാണ്‌കേരളാഡിബേറ്റ്‌ഫോറം. യു.എസ്.എ.യുടെ ഒരു സ്വതന്ത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ ലേഖകന്‍ നടത്തുന്നത്.

 

ജനാധിപത്യമെന്നത് ജനപക്ഷം തന്നെയാണ്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളുടെ ജനപ്രതിനിധികളുടെ ഭരണമാണ്. അല്ലാതെ ജനങ്ങളുടെമേലുള്ളഒരാധിപത്യമല്ല ജനാധിപത്യംഎന്നുവ്യക്തമാണല്ലോ. ആ നിലയില്‍ ഇലക്ഷന്‍ പ്രചാരണമോ ഇലക്ഷന്‍ പ്രോസസോഅതിന്റെ എല്ലാംവിചാരണകളോ വിശകലനങ്ങളോ സാധിക്കുന്ന അത്ര സത്യത്തിനും നീതിക്കുംയുക്തിക്കും നിരക്കുന്ന നിഷ്പക്ഷതയോടെയാണ്‌കേരളാഡിബേറ്റ്‌ഫോറംവീക്ഷിക്കുന്നത്. നിഷ്പക്ഷതയുടെ പേരുപറഞ്ഞ് ഒരു രാഷ്ട്രീയ ഭരണപക്ഷ പ്രതിപക്ഷ കക്ഷികളുടേയും വ്യക്തികളുടേയുംരാഷ്ട്രീയനീതിക്കുനിരക്കാത്ത പ്രവര്‍ത്തികളേയുംജല്പനങ്ങളേയുംകണ്ടില്ലകേട്ടില്ല എന്ന രീതിയില്‍മൂടിവെയ്ക്കാനും അവഗണിക്കാനും കേരളാഡിബേറ്റ്‌ഫോറംതയ്യാറല്ല. കാര്യങ്ങള്‍രാഷ്ട്രീയ സാംസ്കാരിക നീതിയുക്തങ്ങള്‍ക്ക് അനുസൃതമായിവ്യാഖ്യാനിക്കുമ്പോഴും വിശകലനം ചെയ്യുമ്പോഴും കടുത്ത പക്ഷപാദികള്‍ക്കുംവര്‍ക്ഷീയവാദികള്‍ക്കുംമത തീവ്രവാദികള്‍ക്കും അരോചകംതോന്നിയേക്കാം അത്‌സ്വാഭാവികമാണ്.

 

ഇലക്ഷനില്‍മാറ്റുരയ്ക്കുന്ന ഒരു വ്യക്തിയുംമുന്നണിയുംഒരര്‍ത്ഥത്തിലും നൂറുശതമാനവുംപെര്‍ഫെക്‌ടോശരിയോ അല്ല. കഴിഞ്ഞ കാലങ്ങളില്‍ എന്ന പോലെ ഒരു തമ്മില്‍ഭേദം തൊമ്മന്‍ എന്ന ഒരു നാടന്‍ സിദ്ധാന്തത്തില്‍ സ്ഥാനാര്‍ത്ഥികളുംകക്ഷികളുംതെരഞ്ഞെടുക്കപ്പെടുന്നു. ഇതില്‍ നിന്നെല്ലാംവ്യതിരിക്തമായിമതവികാരവുംവര്‍ക്ഷീയവികാരവും അനാചാരദുരാചാര വിഷലിബ്ദ്ധമായ ചിന്തകള്‍ മനുഷ്യരിലേക്ക്കുത്തിവച്ച്ഒരാവേശത്തിന്റെകടലായി ജനത്തെ തെറ്റിദ്ധരിപ്പിച്ച് വഴിതെറ്റിച്ച് കൂട്ടത്തില്‍മോഹനസുന്ദരവാഗ്ദാനങ്ങളുടെ പെരുമഴയുംവാരിക്കോരിചൊരിഞ്ഞ്‌വോട്ടുപിടിക്കുന്നത്ഒരുതരം ജനാധിപത്യത്തെ കബളിപ്പിക്കലും ധ്വംസനവുമാണ്. അത്തരത്തിലുള്ളപ്രവര്‍ത്തനങ്ങളിലൂടെയാണ്കഴിഞ്ഞ ബി.ജെ.പി. ഗവണ്‍മെന്റ്അന്ന് അധികാരത്തിലേറിയതെന്ന്ചിന്തക്ക് തിമിരം ബാധിക്കാത്ത സാധാരണക്കാര്‍ക്ക്അറിയാം. തീവ്രമതഅന്ധവിശ്വാസങ്ങളിലുംഅഴിമതിയിലുംഅക്രമത്തിലും അനീതിയിലും അസമത്വത്തിലുംമുങ്ങിക്കുളിച്ച ഒരു ദുര്‍ഭരണമായിരുന്നു ഈ ഭരണം എന്ന വസ്തുത പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കുമ്പോള്‍ അത്‌സത്യവും ന്യായവുമായി അംഗീകരിക്കാന്‍ മാത്രമെ ഈ നിഷ്പക്ഷ ചിന്തകന് സാധിക്കുകയുള്ളു.കാരണംഅത് പകല്‍പോലെതെളിഞ്ഞതുംശരിയുംവ്യക്തവുമാണ്. അതെല്ലാം ഈ ലേഖനത്തില്‍അതിദീര്‍ഘമായി വിവരിക്കുവാന്‍ സാധിക്കുകയില്ല. മാത്രമല്ല അതല്ല ഈ ലേഖനത്തിന്റെ പൂര്‍ണ്ണമായഉദ്ദേശവുംലക്ഷ്യവും.ചുരുക്കമായി പരാമര്‍ശങ്ങള്‍ നടത്തുകഎന്നതുമാത്രമാണ്ഇവിടെചെയ്യുന്നത്.

 

നോട്ടുനിരോധനം ജനദ്രോഹ പരിപാടിയായിരുന്നില്ലേ, അതുകൊണ്ട്ആര്‍ക്കെന്തുഗുണമുണ്ടായി. ബി.ജെ.പി.കാര്‍ക്കുംമുതലാളികുത്തകകള്‍ക്കും പണംസ്വരൂപിക്കാനും അവരുടെകള്ളപ്പണം വെളുപ്പിക്കാനും കനകാവസരംകിട്ടി, ആ പണമുപയോഗിച്ച്അഴിമതി നടത്താനും, തെരഞ്ഞെടുപ്പുതുടങ്ങിയ വിഷയങ്ങളില്‍ പണംവിതറിവോട്ടുപിടിക്കാനും, പ്രതിപക്ഷങ്ങളെ പോലുംവിലക്കുവാങ്ങാനും അവസരമൊരുക്കിഎന്നു ജനം പറയുന്നത്ശരിയല്ലെ? വിദേശത്തുള്ളകള്ളപ്പണം പിടിച്ചോകൊണ്ടുവന്നോ? ജനങ്ങളുടെ സാമ്പത്തിക ജീവിത നിലവാരംഉയര്‍ന്നോ? പകരംമതസ്പര്‍ദ്ദയുംവൈരാഗ്യവും ഭിന്നിപ്പും ഇന്ത്യന്‍ ജനഹൃദയങ്ങളില്‍ അനസ്യൂതംവാരിവിതറിയില്ലെ.

 

കുടിവെള്ളം, പാര്‍പ്പിടം, വസ്ത്രം, ഒരു നേരഭക്ഷണത്തിനായിദരിദ്രലക്ഷങ്ങള്‍ നെട്ടോടമോടുമ്പോള്‍ കോടികള്‍മുടക്കി പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചതുകൊണ്ടോ മഹാത്മാഗാന്ധിഘാതകനായ നാഥുറാംഗോഡ്‌സയെസംപൂജ്യനായി ചിത്രീകരിച്ചതുകൊണ്ടോ മോഡിഅത്യാര്‍ഭാട ജാഡകളോടെകാണാപ്പാഠം പഠിച്ച ഹൃദയത്തില്‍ നിന്നുംവരാത്ത വെറുംതട്ടുപൊളിപ്പന്‍ തൊണ്ണതുറപ്പന്‍ പ്രസംഗങ്ങള്‍ ഇന്ത്യന്‍ ടാക്‌സ്ദായകരുടെചെലവില്‍വിദേശത്തുപോയിവച്ചുകാച്ചിയതുകൊണ്ട് സാധുക്കളായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭീമമായ നഷ്ടമല്ലാതെ ഒരു തരിലാഭം പോലുംഉണ്ടാക്കിയിട്ടില്ലെന്ന നഗ്‌നസത്യംഎതിര്‍കക്ഷികള്‍ പറയുമ്പോള്‍ എങ്ങനെ നിഷേധിക്കാന്‍ കഴിയും.

 

പാര്‍ലമെന്റ് ഇലക്ഷന്‍ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ഒരു പുല്‍വാമ ഭീകരാക്രമണവുംതുടര്‍ന്ന് പാക്കിസ്ഥാന്‍ ഭീകരര്‍ക്ക്എതിരെ ബല്ലാകോട്ട് ഒരു സര്‍ജിക്കല്‍സ്‌ട്രൈക്കും. ഇന്ത്യയുടെയും ജനതയുടേയുംസുരക്ഷിതത്വമല്ലേ എന്നുകരുതി പ്രതിപക്ഷ പാര്‍ട്ടികള്‍അടക്കംഎല്ലാവരും പിന്തുണച്ചു. പക്ഷേ ഈ ഭീകരാക്രമണത്തേയും പ്രതിരോധ ആക്രമണത്തേയും അന്വേഷണവും വിശദാംശങ്ങളുംതിരക്കുകയോചോദ്യംചെയ്യുകയോചെയ്തവരെരാജ്യസ്‌നേഹികള്‍ എന്നല്ല രാജ്യദ്രോഹികള്‍എന്നാണ്‌മോഡി ഭരണകൂടം മുദ്രകുത്തിയത്. രാജ്യവുംരാജ്യസ്‌നേഹവും ബി.ജെ.പി.ക്കാരുടെ മാത്രംകുത്തകയായിചിത്രീകരിച്ചു. ഇലക്ഷന്‍ കമ്മീഷനെ ധിക്കരിച്ചുകൊണ്ട് ഭീകരര്‍ക്കെതിരെയുള്ള പാക്കിസ്ഥാന്‍ കയറിയുള്ള ഇന്ത്യന്‍ സൈനികരുടെ നേട്ടങ്ങളുംമോഡിയുടേയും ഭരണത്തിന്റെയും നേട്ടങ്ങളായിചിത്രീകരിച്ച്‌വോട്ടുപിടുത്തമായി. ന്യായവും നിഷ്പക്ഷതയും പാലിക്കേണ്ട ഇലക്ഷന്‍ കമ്മീഷന്‍ പതിവുപോലെമോഡിക്കുംഅമിത്ഷായ്ക്കുംഎന്ത് ഇലക്ഷന്‍ നിയമലംഘനത്തിനും ആക്രോശത്തിനും ഒരു കുറ്റവിമുക്തിയും ക്ലീന്‍ ചീട്ടും നല്‍കി. സ്വതന്ത്രമായിരിക്കേണ്ട ഒരു ഭരണസംവിധാനങ്ങളായജുഡീഷ്യറിറിസര്‍വ്വ് ബാങ്ക്, മീഡിയതുടങ്ങിയസംവിധാനങ്ങളില്‍ അനര്‍ഹമായും അനവസരത്തിലുംവേണ്ടാത്ത തരത്തിലുള്ളകൈകടത്തലുകള്‍മോഡി ഭരണംനടത്തി. ഇന്ത്യയില്‍ ഭരണത്തുടര്‍ച്ച ബി.ജെ.പിക്ക്ഉണ്ടാകുകയാണെങ്കില്‍ ജനാധിപത്യത്തെ പടിപടിയായികുഴിച്ചുമൂടുന്ന ഒരു സ്വേച്ഛാഭരണമായിരിക്കുംസംജാതമാകുക എന്ന സത്യം ബുദ്ധിജീവികള്‍ പറയുമ്പോള്‍ അത്അംഗീകരിക്കാനെഅനുഭവത്തിന്റെവെളിച്ചത്തില്‍ സാധിക്കുകയുള്ളു.

 

മോഡിയും അനുചരന്മാരുംമതതീവ്രവാദത്തിന്റെവിഷവാതകംഅലറിക്കൊണ്ട്തുറന്നുവിടുന്നതല്ലാതെ സാധാരണക്കാരെഅഭിമുഖീകരിച്ച് ഒരു പത്രസമ്മേളനമോ ഏതെങ്കിലുംമീഡിയമീറ്റോ നേരെചൊവ്വേ നടത്തിയിട്ടില്ല. രാഹുല്‍ഗാന്ധിയെ പൊട്ടനും, വിഢിയുംപപ്പുവുമായിചിത്രീകരിച്ച ബി.ജെ.പിക്കാരുടെമുടിചൂടിയ മന്നന്‍ നരേന്ദ്ര ദാമോദര്‍മോഡിവാതുറക്കുമ്പോള്‍ പുലമ്പുന്നതു തനി വിഡ്ഢിത്തമാണെന്ന് അനേക ജനങ്ങള്‍തിരിച്ചറിഞ്ഞു. മോഡിയുടെ പട്ടാള ഡിഫന്‍സ് സീക്രട്ടായ മേഘസിദ്ധാന്തം, 1988-ലെ ഡിജിറ്റല്‍ക്യാമറ, ഇമെയില്‍തുടങ്ങിയ വൈരുദ്ധ്യമേറിയ വെളിപ്പെടുത്തലുകളോടെമോഡിതന്നെസ്വയംമണ്ടനും പപ്പുവുമായിരൂപാന്തരപ്പെടുകയായിരുന്നു.

 

കേരളത്തോടും ജനങ്ങളോടുംഅവഗണനയുംതീര്‍ത്തും ചിറ്റമ്മ നയവുമാണ് ബി.ജെ.പി.ഗവണ്‍മെന്റ്‌സ്വീകരിച്ച് പോരുന്നത്. വന്‍ നാശംവിതച്ച കേരളത്തിലെ പ്രളയബാധിതദുഃഖിതരോട്‌മോഡിഭരണംമുഖംതിരിച്ചു. കേന്ദ്രത്തില്‍ നിന്നുംഅര്‍ഹമായസഹായംതന്നില്ലെന്നുമാത്രമല്ല മുടന്തന്‍ ന്യായങ്ങളുംസാങ്കേതികവും പറഞ്ഞ്‌വിദേശത്ത് നിന്ന്ഉള്‍പ്പെടെയുള്ളസഹായവുംതടയുകയാണ്‌മോഡി ഭരണംചെയ്തത്. ഒരവസരത്തില്‍കേരളത്തെ സൊമാലിയയാണെന്നു പറഞ്ഞ്അവഹേളിച്ചു. കേരളംസൊമാലിയയാണെങ്കില്‍ ആ സൊമാലിയഅവസ്ഥയില്‍ നിന്ന്കരകയറ്റേണ്ട ഉത്തരവാദിത്വം നമ്മുടെ പ്രധാനമന്ത്രിക്കാണെന്നത്കൂടിഅദ്ദേഹംമറന്നുപോയി. മറ്റൊരവസരത്തില്‍ചില ബി.ജെ.പി. നേതാക്കള്‍കേരളം പാക്കിസ്ഥാനിലാണ് പാക്കിസ്ഥാന്റെ ഭാഗമാണ് എന്ന സംശയം പരിഹാസരൂപേണ പ്രകടിപ്പിച്ചു.

 

ഇന്ത്യയ്ക്ക്‌സ്വാതന്ത്ര്യം നേടി തരികയുംഇന്ത്യയെവളരെക്കാലം ഭരിച്ച ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ്തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ അധികാരമോഹങ്ങളും പടലപിണക്കങ്ങളും പല പഴയകാല മന്ത്രിമാരുടെഅഴിമതികളുംകെടുകാര്യസ്ഥതയും പാര്‍ട്ടിയേയുംമുന്നണിയേയും പിന്നോട്ടടിക്കുന്നു. കടല്‍ കിഴവന്മാരുടെമാതിരിചിലകാര്യപ്രാപ്തിയില്ലാത്ത വയസ്സന്മാരുടെസ്ഥിരം അധികാരകസേരയിലുള്ളകുത്തിയിരിപ്പുംഅവരുടെജല്പനങ്ങളുംചിലചെറുപ്പക്കാരായ ഖദര്‍ധാരികളുടെഎടുത്തുചാട്ടവും പാര്‍ട്ടിയേയുംമുന്നണിയേയുംകുഴപ്പത്തിലാക്കുക്കുന്നു.ചാന്‍സ് കിട്ടിയാല്‍ആരുകണ്ണിറുക്കിയാലും അധികാരത്തിന്റെ പുറകെ മാത്രം പോകുന്ന കേരളകോണ്‍ഗ്രസ്മാതിരിയുള്ളഘടകകക്ഷികളും യു.പി.എ.ക്കുംയു.ഡി.എഫിനും തലവേദന തന്നെയാണ്. ഇത്തരംവ്യക്തിഗത പാര്‍ട്ടികള്‍ ബി.ജെ.പി.യുടെകൂടെയുംഎല്‍.ഡി.എഫിന്റെകൂടെയും അധികാരകസേരക്കുവേണ്ടി കാലുമാറാന്‍ എപ്പോഴുംതയ്യാറായിരുന്നു.

 

ബി.ജെ.പി.ക്കാര്‍തന്നെ സൃഷ്ടിച്ച ശബരിമല പ്രശ്‌നം സത്യത്തിനും യുക്തിക്കും നീതിക്കും നിരക്കാത്ത വിധത്തില്‍ ആളിക്കത്തിയപ്പോള്‍അതിനു കൂട്ടുപിടിച്ച് ബി.ജെ.പി.യുടെ ബി ടീമായി കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ പ്രവര്‍ത്തിക്കുകവഴിഅവരുടെ അസ്ഥിത്വവുംതത്ത്വവും കളഞ്ഞുകുളിക്കുകയായിരുന്നു..ടോംവടക്കനെപ്പോലെ കാര്യസാദ്ധ്യത്തിനായി ബി.ജെ.പി.യിലേക്ക് ചേക്കേറാന്‍ തയ്യാറാകുന്ന ധാരാളംകോണ്‍ഗ്രസ്സുകാരെ കേരളത്തിലുംഅഖിലേന്ത്യാതലത്തിലും കാണാന്‍ കഴിയും. ഇനിയിപ്പോള്‍കോണ്‍ഗ്രസ്സ്മുന്നണിയില്‍ നിന്ന്ജയിച്ചുവരുന്ന കുറെഎം.പി. മാരെങ്കിലും ബി.ജെ.പി.യുടെകോടികള്‍ കൈപ്പറ്റിഅവരുടെചാക്കില്‍കയറി മന്ത്രിമാരുംമറ്റുമായിഉരുണ്ടുംതള്ളിയുുംവട്ടുകളിക്കുന്നതുകാണാം. അമേരിക്കയിലെമതേതര സാമൂഹ്യസംഘടനകളായഫൊക്കാന,ഫോമാകാര്‍ പലവട്ടം പൊക്കിക്കൊണ്ടു നടന്ന മുന്‍ ഇന്ത്യന്‍ അംബാസഡറായ ടി.പി. ശ്രീനിവാസനെപ്പോലുള്ളവര്‍ തിരുവനന്തപുരത്ത്‌മോഡിയുമായിവേദി പങ്കിട്ട് ബി.ജെ.പി.ക്കാരനായിന്യായവും പറഞ്ഞ്ഉരുണ്ടുകളിക്കുന്നത്കണ്ടില്ലേ. അങ്ങേര്‍ക്കുംവല്ലതുംതടഞ്ഞുകാണും. മാംസമുള്ളിടത്തെ കത്തി പായു. നീതിയുംതത്വവുംആരുകാത്തുസൂക്ഷിക്കുന്നുവല്ലേ.

 

കോണ്‍ഗ്രസ്സിലെവിവിധ സ്റ്റേറ്റുകളിലുള്ളചില പ്രാദേശിക നേതാക്കളുടെഅഹന്തയും പിടിപ്പുകേടുംകൊണ്ട് പലയിടത്തുംമറ്റുകക്ഷികളുമായിട്ട് ഒരു സീറ്റ് നീക്കുപോക്കോഅഡ്ജസ്റ്റുമെന്റുകളോ നടത്താന്‍ പറ്റാത്തത്മുന്നണിക്ക്തീര്‍ച്ചയായും ക്ഷീണം നല്‍കും. കേരളത്തില്‍തന്നെ യു.ഡി.എഫുംഎല്‍.ഡി.എഫുംവിവിധ മണ്ഡലങ്ങളില്‍സ്ഥാനാര്‍ത്ഥികളെകണ്ടെത്തി നിര്‍ത്തിയതില്‍ഒത്തിരി അപാകതകളുണ്ട്. ജനങ്ങളുമായികാര്യമായ സമ്പര്‍ക്കമില്ലാത്ത വ്യക്തികളെസ്ഥാനാര്‍ത്ഥികളാക്കി പിന്നീട് ഭാഗ്യത്തിന് പാര്‍ട്ടിഅടിസ്ഥാനത്തില്‍ പാര്‍ലമെന്റില്‍ജയിച്ചുചെന്നാല്‍പോലുംകുത്തിയിരുന്ന്ഉറക്കംതൂങ്ങികളായ പലരേയും ഈ വിഭാഗത്തില്‍പെടുത്താം. ഇംഗ്ലീഷിലോഹിന്ദിയിലോശരിയായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റാത്ത ചിലരെയൊക്കെ സ്ഥാനാര്‍ത്ഥികളാക്കിയിട്ട്എന്തു നേട്ടം. മന്‍മോഹന്‍ മന്ത്രിസഭയില്‍ഏഴ്മലയാളികേന്ദ്രമന്ത്രിമാരുണ്ടായിരുന്നു പക്ഷേ അവര്‍ക്കല്ലാതെകേരളത്തിനോ മറ്റോ പറയത്തക്ക വല്ല നേട്ടവുമുണ്ടായിട്ടുണ്ടോ? വയലാര്‍രവിയെപ്പോലെയുള്ള പ്രവാസി മന്ത്രി ഉണ്ടായിരുന്നു.അതുകൊണ്ട് ഖജനാവിലും പ്രവാസികള്‍ക്കുംകോട്ടമല്ലാതെ നേട്ടമുായിട്ടില്ല. ഒരര്‍ത്ഥത്തില്‍ നമ്മുടെ പ്രവാസിവകുപ്പ്എടുത്ത്കളഞ്ഞത് നന്നായി.

 

നിലവിലെ 9 എം.എല്‍.എ.മാരെയാണ്‌യു.ഡി.എഫുംഎല്‍.ഡി.എഫും പാര്‍ലമെന്റ് ഇലക്ഷനിലേക്ക്സ്ഥാനാര്‍ത്ഥികളായിരംഗത്തിറക്കിയത്. ഇത്അവരെതിരഞ്ഞെടുത്ത വോട്ടര്‍മാരോടുള്ള ഒരു വെല്ലുവിളിയും ക്രിമിനല്‍ വെയിസ്റ്റുമാണ്. ഇവരെഎം.എല്‍.എ. സ്ഥാനം രാജിവയ്പ്പിച്ച ശേഷം പാര്‍ലമെന്റ്സ്ഥാനാര്‍ത്ഥിയായിരംഗത്തിറക്കണമായിരുന്നു. അങ്ങനെ ചെയ്യാതിരുന്നതിനാല്‍ പാര്‍ട്ടി അഫിലിയേഷന്‍ നോക്കാതെതന്നെ അവരെതോല്‍പ്പിക്കുകയായിരുന്നുവേണ്ടിയത്. ഇരു പാര്‍ട്ടിക്കുംവേണ്ടിത്യാഗംചെയ്തകഴിവുള്ള പരിചയസമ്പന്നര്‍ ഇല്ലാഞ്ഞിട്ടാണോഇവര്‍ക്ക് സ്ഥനാര്‍ത്ഥിത്വം നല്‍കിയത്.

 

കേരളാപൊളിട്ടിക്‌സില്‍ഏറ്റവുംഅച്ചടക്കവുംകേഡര്‍സ്വഭാവവുംപണവുംഎല്‍.ഡി.എഫ്‌സംവിധാനത്തിന്, പ്രത്യേകിച്ച് സി.പി.എം. മാര്‍ക്‌സിസ്റ്റിനാണെന്നു പറയാം. പക്ഷെ പാര്‍ലമെന്റില്‍ഇവരുടെശബ്ദവും പ്രാതിനിധ്യവുംവളരെ പരിമിതമായിരിക്കും. കോണ്‍ഗ്രസിനോ, മൂന്നാംമുന്നണിക്കോവേണ്ടി ചുമ്മാ കൈ പൊക്കാം അത്രതന്നെ. കേരളത്തില്‍ഇവരുംഅഴമതിക്കുംകെടുകാര്യസ്ഥതക്കുംഒട്ടും പിന്നിലല്ലാ. അവരുടെഇംഗിതത്തിന് ഒപ്പം നൃത്തംചെയ്യാത്ത സിവില്‍ഉദ്യോഗസ്ഥരെ ഒരു ദാക്ഷണ്യവുംകൂടാതെഅവര്‍വലിച്ചെറിയുംസ്ഥലംമാറ്റും. വിജിലന്‍സ് ഡയറക്ടര്‍ജേക്കബ് തോമസും ട്രാന്‍സ്‌പോര്‍ട്ട്ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരിതുടങ്ങിയവരുടെചിലഅവസ്ഥകള്‍തുടങ്ങിമറ്റനവധി കാണാന്‍ കഴിയും. എല്‍.ഡി.എഫിന് ഒപ്പം നില്‍ക്കുന്ന സിനിമാക്കാരേയുംമതമേധാവികളേയും ക്രിമിനല്‍സിനേയും രക്ഷിക്കാന്‍ അവര്‍ഏതറ്റംവരെയും പോകും.

 

കേരളം ജലപ്രളയത്തില്‍ സമാഹരിച്ച തുകവകമാറ്റിചിലവഴിക്കാനും എല്ലാംഅവര്‍മിടുക്കരാണ്. കൂടുതല്‍തുകയുടെശേഖരണത്തിനായി പരിവാരങ്ങളുമായി അനേക മന്ത്രിമാര്‍കുടുംബസഹിതംഉദ്യോഗസ്ഥ വന്‍പടയുമായിവിദേശഊരുചുറ്റല്‍ ബി.ജെ.പി. ഗവണ്‍മെന്റ്അന്ന്തടഞ്ഞത് നന്നായി. ആ ചിലവെങ്കിലും ലാഭിക്കാന്‍ പറ്റി.
ശബരിമലവിഷയത്തില്‍എല്‍.ഡി.എഫ്. ഗവണ്‍മെന്റ്‌സ്വീകരിച്ച നിലപാടില്‍ശരിയുണ്ടെന്നത് നിഷ്പക്ഷമായിഅവലോകനം ചെയ്യാന്‍ പറ്റും. കോടതിവിധിക്ക് മുന്‍പും പിന്‍പും എല്‍.ഡി.എഫ്. സ്ത്രീ സമത്വത്തിനായി നിലകൊണ്ടു. ബി.ജെ.പി. സംഘപരിവാര്‍ശക്തികള്‍ ഒരു യുക്തിക്കും നിരക്കാത്ത രീതിയില്‍സമരംഅഴിച്ചുവിട്ട്ഭരണകക്ഷിയായഎല്‍.ഡി.എഫിനെ സമ്മര്‍ദ്ദത്തിലാക്കിയതിനാല്‍കോടതിവിധി അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കാനുള്ള ഇച്ഛാശക്തിഎല്‍.ഡി.എഫിനും ചോര്‍ന്നുപോയി. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ അവരുംഅര്‍ഹരായസ്ത്രീജനങ്ങളെ ശബരിമല ചവിട്ടാന്‍ പ്രോത്സാഹിപ്പിച്ചില്ല,തിരിച്ചയച്ചു. അതിനവരെയല്ലാ,അതിനെതിരായസമരം നടത്തിയ ബി.ജെ.പിക്കാരേയുംഅതിനു കുടപിടിച്ച കോണ്‍ഗ്രസ്സുകാരേയുമാണ്കുറ്റം പറയേണ്ടത്. കോടതിവിധിയും ന്യായവും
നടപ്പാക്കാന്‍ ഇടതുസര്‍ക്കാര്‍ പ്രക്ഷോഭകരെമറികടന്ന് ശ്രമിച്ചിരുന്നെങ്കില്‍ അവിടെവെടിവെയ്പ്പുംരക്തമൊഴുക്കുംസംഭവിക്കുമായിരുന്നു. കോണ്‍ഗ്രസ്സിന്റെസഹായത്തോടെ ബി.ജെ.പി. ഗവണ്‍മെന്റ്ഇടതുസര്‍ക്കാരിനെ പിരിച്ചുവിടാനും അതുകാരണമായിതീര്‍ന്നേനെ.

 

അടിസ്ഥാന വികസനം പോയിട്ട്‌കേരളത്തില്‍ ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിലെമുഖ്യവിഷയംശബരിമലയുംആചാരങ്ങളും അനാചാരങ്ങളുംദുരാചാരങ്ങളും അനുഷ്ഠാനങ്ങളുംതന്നെയായിരുന്നു. സ്ത്രീവിഷയത്തിലും ഭൂമി ഇടപാടിലുംചര്‍ച്ച്ആക്ടിലുംമറ്റുമായി പ്രതിക്കൂട്ടിലായിഇരുട്ടില്‍തപ്പുന്ന ക്രിസ്ത്യന്‍ മതമേലദ്ധ്യക്ഷന്മാരുടെ പല്ലിന്റെ ശൗര്യത്തിലോഇടയലേഖനത്തിലോ പണ്ടേപോലെശൗര്യമില്ല. എങ്കിലും പല പാര്‍ട്ടിക്കാരും അവരുടെകൈകാല്‍മുത്തി അരമനകള്‍ കയറിയിറങ്ങി. ബഹുഭൂരിപക്ഷം അല്‍മായരുംഅവരുടെകാന്തവലയത്തിനു വെളിയിലാണെന്ന പരമാര്‍ത്ഥം ഇനിയുംരാഷ്ട്രീയ നേതൃത്വം മനസ്സിലാക്കണം. പിന്നെ ഏതൊരുസൂപ്പര്‍സിനിമാതാരമായാലുംചൊക്കിലിതാരമായാലും
അവരെ പൊക്കാനും പൃഷ്ടംതാങ്ങാനും ആരാധിക്കാനും രാഷ്ട്രീയക്കാര്‍ പോകാതിരിക്കുന്നതാണ് ന്യായവും ഭംഗിയും.

 

ഏതായാലും 17-ാം പാര്‍ലമെന്റ് ഇലക്ഷന്‍ ഫലമറിയാന്‍ ഇന്ത്യയിലുള്ളവരെന്നപോലെ വിദേശത്തുള്ളഇന്ത്യയില്‍വേരുകളുള്ള ഒരു ജനത കാത്തിരിക്കുന്നു. സൂക്ഷിച്ചുവച്ചിരിക്കുന്ന ബാലറ്റ് പെട്ടികള്‍ ഫലം പുറപ്പെടുവിക്കാന്‍ തയ്യാറായി ബീപ്പ്... ബീഫ്... എന്ന ശബ്ദമുണ്ടാക്കുന്നു. ബാലറ്റ്‌പെട്ടികള്‍എം.പി.മാരെ പ്രസവിക്കാന്‍ തയ്യാറായി. കേരളാഡിബേറ്റ്‌ഫോറവും ഒരു നല്ല ഫലത്തിനായി കാത്തിരിക്കുന്നു.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code