Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പീഡിപ്പിച്ച് തീകൊളുത്തി മരത്തില്‍ കെട്ടിത്തൂക്കി

Picture

ബംഗളൂരു: കര്‍ണാടകയിലെ റായ്ച്ചൂരില്‍ 23 കാരിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചശേഷം തീകൊളുത്തി കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നേരത്തേ നടന്ന സംഭവങ്ങള്‍ക്കു സമാനമായി പ്രണയാഭ്യര്‍ഥന നിരസിച്ചതിനെതുടര്‍ന്നുള്ള വൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. റായ്ച്ചൂരിലെ മാണിക് പ്രഭു ലേഔട്ടിലെ ക്ഷേത്രത്തിന് സമീപത്തെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കഴിഞ്ഞദിവസമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഏപ്രില്‍ 13 മുതലാണ് റായ്ച്ചൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിനിയെ കാണാതായത്. മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്. കത്തിക്കരിഞ്ഞ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലാണ് പൊലീസ് കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിനുമുമ്പ് വിദ്യാര്‍ഥിനി ക്രൂരമായ പീഡനത്തിന് ഇരയായതായും സംശയമുണ്ട്.

ആത്മഹത്യയാണെന്ന തരത്തില്‍ ആദ്യം കേസെടുക്കാതിരുന്ന നടപടിക്കെതിരെ നവമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. റായ്ച്ചൂരില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും പ്രദേശവാസികളും തെരുവിലിറങ്ങി. നവമാധ്യമങ്ങളില്‍ ഹാഷ് ടാഗ് കാമ്പയിനും ആരംഭിച്ചിരുന്നു.

 

അതേസമയം, സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയുമായി പരിചയമുള്ള സുദര്‍ശന്‍ യാദവ് (25) എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സുദര്‍ശ!ന്‍െറ പിതാവിന്‍െറ ഉടമസ്ഥതയിലുള്ള ഫാമിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. കൊലപാതകത്തിനും പീഡനത്തിനുമാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്നു കാണിച്ച് മാതാപിതാക്കള്‍ നേതാജി നഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, മൃതദേഹത്തിന് സമീപം തന്‍െറ മരണത്തിന് കാരണം താന്‍ തന്നെയാെണന്നു വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു.

 

ഇത് അന്വേഷണം വഴിതെറ്റിക്കാനാണെന്നാണ് നിഗമനം. മകളെ നിരന്തരം സുദര്‍ശന്‍ ശല്യപ്പെടുത്തിയിരുന്നുവെന്നും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണത്തിന്‍െറ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂവെന്ന് റായ്ച്ചൂര്‍ എസ്.പി ഡി. കിഷോര്‍ ബാബു പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code