ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അനുഷ്ടാന കലയായ കുത്തിയോട്ടം
ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അനുഷ്ടാന കലയായ കുത്തിയോട്ടം
ചരിത്രത്തിൽ ആദ്യമായി ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അനുഷ്ടാന കലയായ കുത്തിയോട്ടം പരമ്പരാഗതമായ ശൈലിയിൽ നാല് പത്തിരണ്ട് ആശാൻമാർ, മുവായിരം ചുവടുകാർ, ആയിരം താനവട്ടക്കാർ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്നു കാർത്തിക തിരുവാഭരണ ദർശന ദിവസമായ 2019 ഏപ്രിൽ 9 ചൊവ്വ വൈകിട്ട് 6.30 ന്#
വൈകിട്ട് 6.30 മുതൽ 8 വരെയാണ് കുത്തിയോട്ടം . പാരമ്പര്യ തനിമയോടെ ദേവീ മാഹാത്മ്യം കഥയാണ് ആശാൻമാർ ഒത്തുചേർന്ന് ഭഗവതിക്ക് മുന്നിൽ പാടുന്നത് . 8പാദം വരുന്ന പാട്ടിനൊപ്പം താനവട്ടം പാടുന്നതിന് ആയിരത്തോളം പാട്ടുകാരും, ചുവടു ചവുട്ടുന്നതിന് മൂവായിരത്തോളം ചുവടുകാരും ഉണ്ടാവും. ഈ ചടങ്ങ് ചരിത്ര സംഭവമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ശ്രീദേവി വിലാസം ഹിന്ദു മത കൺവൻഷനും , കുത്തിയോട്ട ആശാന്മാരും ആരംഭിച്ചു കഴിഞ്ഞു. വൈകിട്ട് 6.30 ന് ശ്രീകോവിലിൽ നിന്ന് കൊളുത്തി നൽകുന്ന ദീപം ക്ഷേത്ര തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി ആന കൊട്ടിലിൽ സ്ഥാപിക്കുന്ന നിലവിളക്കിൽ പ്രോജ്വലനം നടത്തുന്നതോടെ 42 ആശാൻമാരുടെ നേത്യത്വത്തിൽ ദേവി സ്തുതിപ്പോടെ കുത്തിയോട്ട പാട്ടുകളും ചുവടുകളും സമാരംഭിക്കും
Comments