Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാന്‍ ഭാര്യയെ കൊന്ന ഇന്ത്യക്കാരന് ജീവപര്യന്തം ലഭിച്ചേക്കും

Picture

ലണ്ടന്‍: ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാന്‍ ഭാര്യയെ കൊന്ന കേസില്‍ ടീസൈഡ് ക്രൗണ്‍ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ ഇന്ത്യന്‍ വംശജന്‍ മിതേഷ് പട്ടേലിന് (37) ജീവപര്യന്തം ജയില്‍ശിക്ഷയെന്ന് റിപ്പോര്‍ട്ട്. ഏതാണ്ട് 30 വര്‍ഷം തടവാണ് ശിക്ഷ. വടക്കന്‍ ഇംഗ്ലണ്ടിലെ മിഡില്‍സ്ബറോയിലെ വീട്ടില്‍ ഇന്ത്യന്‍ വംശജയായ ഫാര്‍മസിസ്റ്റ് ജസീക്ക (34) കൊല്ലപ്പെട്ട കേസില്‍ വിചാരണ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. സ്വവര്‍ഗാനുരാഗികള്‍ക്കുള്ള ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട സുഹൃത്തുമൊത്ത് പുതിയ ജീവിതം ആരംഭിക്കാനാണ് ജസീക്കയെ കൊന്നതെന്ന് മിതേഷ് സമ്മതിച്ചു.

സ്വന്തം പ്രവര്‍ത്തിയില്‍ താങ്കള്‍ക്ക് യാതൊരു കുറ്റബോധവും ഇല്ലെന്ന് ജഡ്ജി ജയിംസ് ഗോസ് പറഞ്ഞു. വളരെ മോശമായ ഒരു പ്രവണതയാണിത്. ഒന്‍പത് വര്‍ഷം ഒരു ഭാര്യയെ പോലെ അവര്‍ നിങ്ങള്‍ക്കൊപ്പം ജീവിച്ചു. ഒരു കുഞ്ഞിനൊപ്പം സാധാരണ കുടുംബ ജീവിതം നയിക്കാനായിരുന്നു ജസീക്ക് ആഗ്രഹിച്ചിരുന്നത്. എന്നാല്‍, താങ്കള്‍ക്ക് അവരോട് യാതൊരു താല്‍പര്യവും തോന്നിയിരുന്നില്ല. നിങ്ങള്‍ക്ക് പുരുഷന്‍മാരോടായിരുന്നു താല്‍പര്യമെന്നും ജഡ്ജ് പറഞ്ഞു.
ഷലശൈരമുമലേഹ3

കഴിഞ്ഞ മേയില്‍ ജസീക്കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ തനിക്കു പങ്കില്ലെന്ന് മിതേഷ് പറഞ്ഞെങ്കിലും പൊലീസ് അന്വേഷണം തുടര്‍ന്നു. താന്‍ വീട്ടിലെത്തുമ്പോള്‍ വീട് കൊള്ളയടിക്കപ്പെട്ടതായും കൈകള്‍ കെട്ടിയ നിലയില്‍ ജസീക്കയുടെ മൃതദേഹം കണ്ടുവെന്നുമായിരുന്നു മിതേഷിന്റെ മൊഴി.

ഭാര്യയുടെ മരണത്തെ തുടര്‍ന്നു ലഭിക്കുമായിരുന്ന 20 ലക്ഷം പൗണ്ട് (18 കോടിയിലേറെ രൂപ) ഇന്‍ഷുറന്‍സ് തുകയുമായി ആണ്‍സുഹൃത്ത് ഡോ. അമിത് പട്ടേലിനൊപ്പം ഓസ്‌ട്രേലിയയ്ക്കു കടക്കാന്‍ മിതേഷ് പദ്ധതിയിട്ടതായി കണ്ടെത്തി. 2015 ജൂലൈയില്‍ 'അവളുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു' എന്ന് അമിത്തിന് മിതേഷ് സന്ദേശം അയച്ചതുള്‍പ്പെടെ കൊലപാതകം ആസൂത്രണം ചെയ്തതതിന്റെ ഒട്ടേറെ തെളിവുകളും ലഭിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code