ബര്‍ലിന്‍: നടപ്പു വര്‍ഷത്തെ ലോക ദാരിദ്യ്ര സൂചിക പുറത്തുവന്നപ്പോള്‍ 124 മില്യന്‍ ജനങ്ങള്‍ ആവശ്യത്തിനു ഭക്ഷണം പോലും കിട്ടാതെ കഷ്ടപ്പെടുന്നതായി വ്യക്തമാകുന്നു. അതേസമയം, പട്ടിണിക്കെതിരായ പോരാട്ടത്തില്‍ പുരോഗതിയുള്ളതായും ജര്‍മന്‍ വെല്‍ത്ത് ഹംഗ്രി ലൈഫ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. 2016 ലെ സൂചികയില്‍ 82 മില്യനായിരുന്നു കണക്ക്.
2000 ത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ പട്ടിണി 28 % കുറയുകയാണ് ചെയ്തിരിക്കുന്നത്. ശിശു മരണ നിരക്ക് പകുതിയുമായി.
എന്നാല്‍, മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ 51 രാജ്യങ്ങളിലെ സ്ഥിതി ഗുരുതരമായോ അതീവ ഗുരുതരമായോ തുടരുകയാണ്. ഇവയില്‍ ബഹുഭൂരിപക്ഷവും(53 മില്യന്‍) ആഫ്രിക്കയിലും ദക്ഷിണേഷ്യയിലുമാണ്. ഷാദ്(45%), യെമന്‍(39 %), മടഗാസ്ക്കര്‍(38 %), സാംബിയ (36 %), ഹയിതി (35 %) ഇങ്ങനെ പോകുന്നു കണക്കുകള്‍.
പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍, 2030 നുള്ളില്‍ ക്ഷാമം പരിഹരിക്കുക എന്ന ആഗോള ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കഴിയാതെ പോകുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.
കാലാവസ്ഥാ വ്യതിയാനവും സായുധ പോരാട്ടങ്ങളുമാണ് ഭക്ഷ്യക്ഷാമത്തിനു പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. കാര്‍ഷിക മേഖലയിലും വിദ്യാഭ്യാസ മേഖലയിലും കൂടുതല്‍ നിക്ഷേപം നടത്തുകയാണ് ഇതിനു നിര്‍ദേശിച്ചിരിക്കുന്ന പരിഹാര മാര്‍ഗം.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
Comments