Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നിസാരവ്യസനങ്ങള്‍ (ചെറുകഥ: ആന്‍ ഇന്‍ഡോ കനേഡിയന്‍)

Picture

ഞാന്‍ ‘ഷാലേം’ ടെലിവിഷന്‍ കാണുകയായിരുന്നു. മുകളില്‍ ഫാന്‍ ചുറ്റിക്കറങ്ങി. അതിന്റെ ശബ്ദം ‘ഷാലോം’ വചനപ്രഘോഷണധാരയില്‍ ലയിച്ചുപോയി.
എന്റെ ഏക സഹോദരിയെ ഞാനോര്‍ത്തു!
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്റെ സഹോദരി ‘തൈറോയിഡ് ഗ്ലാന്‍സ്’ ഇല്ലാതെ ജനിച്ചു. അന്നതിനെ ഡയഗ്നോസ് ചെയ്യുവാന്‍ ഉള്ള ക്രമീകരണങ്ങള്‍ ഇല്ലായിരുന്നു. അപ്പച്ചന്‍ അവളെ താലോലിച്ചു വളര്‍ത്തി. കാരണം, അവള്‍ നടക്കുവാനും സംസാരിക്കുവാനും തുടങ്ങിയത് രണ്ടാം വയസ്സിലായിരുന്നു.

അന്നത്തെ ഡോക്‌ടേഴ്‌സിന് എന്തെന്ന് കണ്ടുപിടിക്കുവാന്‍ കഴിഞ്ഞില്ല. അറിഞ്ഞിരുന്നുവെങ്കില്‍ അവള്‍ ഇപ്പോഴും നോര്‍മലായി ജീവിച്ചിരുന്നേനേ! പന്ത്രണ്ടാം വയസ്സില്‍ കണ്ടുപിടിച്ചു, വളര്‍ച്ച മുരടിച്ച ഒരു മനസ്സ്, ചികിത്സിക്കുവാന്‍ ഗുളികള്‍! മുന്‍പോട്ടു കൊണ്ടുപോകുവാന്‍, മാനേജ് ചെയ്യുവാനേ കഴിയു! അത് കഥ തിരുത്തി എഴുതുകയില്ല!

അവളെ ഞാന്‍ എല്ലാ ദിവസവും വിളിക്കും. അവള്‍ കരയുമ്പോള്‍ ഞാന്‍ കരയും. ചിരിക്കുമ്പോള്‍ ചിരിക്കും!
അവള്‍ ഒരു തവണ പറഞ്ഞു. “അനിയച്ചായന്‍ വിളിച്ചില്ലെങ്കില്‍ എനിക്കു സങ്കടം വരും”. ഞാന്‍, “എന്റെ മോളേ ഞാന്‍ വിളിക്കാം, വിളിക്കും”.
അവള്‍, “എനിക്ക് ഹാര്‍ട്ടും. ത്രോട്ടും ബ്ലോക്കാണ്. ശബ്ദം കുറച്ച് സംസാരിക്കണമെന്ന് സിസ്റ്റേഴ്‌സ് എന്നോടു പറയും. എനിക്കതറിയാം അനിയച്ചായാ. അറിയാതെ ശബ്ദം കൂടിപ്പോകും!”
“മോളേ, നിനക്കറിയാമോ മറ്റുള്ളവര്‍ നിന്നെ വിധിക്കുന്നത് നിന്റെ ശബ്ദം കേട്ടുകൊണ്ടാണ്ടാണ്. അവിടെ പല പ്രായ, രോഗ നിവാസികളുണ്ട്. അവര്‍ക്കു ശല്യം ചെയ്യുകയാണെങ്കില്‍ സിസ്റ്റേഴ് നിന്നെ എങ്ങനെ സ്‌നേഹിക്കും?”
“അതല്ല അനിയച്ചായാ ഈ സിസ്റ്റേഴ്‌സ് എല്ലാവരേയും ഒരുപോലെ നോക്കത്തില്ല. ചിലക്ക് സ്‌പെഷ്യല്‍ ട്രീറ്റ്‌മെന്റ് ഉണ്ട്. അവര്‍ പണം നോക്കി ശുശ്രൂഷിക്കും.”
“അതാണ് നിന്റെ തോന്നല്‍! ശരിയോ, തെറ്റോ?”
പിന്നെ അവള്‍ അവളുടെ ക്ലേശങ്ങള്‍ വിവരിച്ചു.
“അനിയച്ചായാ, എനിക്കു പച്ചക്കറി കൂട്ടുവാന്‍ പ്രയാസമുണ്ട്. അത് തൊണ്ടയില്‍ തടയും. ശ്വാസംവിടാന്‍ വരെ ബുദ്ധിമുട്ടും!”
“നീ അത് അല്‍പം വെള്ളം കുടിച്ചുകഴിഞ്ഞാല്‍ ഇറങ്ങും. പച്ചക്കറി അത്യാവശ്യം ഭക്ഷണമാണ് മോളേ.”
“അതെങ്ങനാ അനിയച്ചായാ!”
അവള്‍ പിന്നെ എന്നോടു പറഞ്ഞു “എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം!”
“അതു ഞാന്‍ ചെയ്യാം മോളേ. മോളൊരു പാട്ടുപാടിക്കോ.”
അവള്‍ പഠിച്ച ഭക്തി കൈതട്ടി താളം പിടിച്ചു.
അത് അവള്‍ക്ക് ഒരു സ്‌നേഹശബ്ദം പോലെയാണ്.
പിന്നെ അവള്‍ അന്വേഷിച്ചു, “ജോയിച്ചായന്‍ എവിടെ, ആന്റിച്ചന്‍ എവിടെ. റോയിമോന്‍ എവിടെ?”
“അവരെല്ലാം സുഖമായി ജീവിക്കുന്നു. വിളിച്ചില്ലെഹ്കിലും അവര്‍ക്ക് നിന്നെ സ്‌നേഹമാണ്.”
“സ്‌നേഹമുണ്ടെങ്കില്‍ വിളിച്ചുകൂടേ!”
അവള്‍ വിഷയം മാറ്റി. “ഇന്നു ഫീസ്റ്റാണ്. രാവിലെ അപ്പവും കോഴിക്കറിയുമായിരുന്നു. ഞാന്‍ നല്ലവണ്ണം കഴിച്ചു. അനിയച്ചായാ!”
ഒരു നിസ്സാരജീവിതത്തിന്റെ സാരമായ ഭാഷണങ്ങള്‍!

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code