പ്രണയികള്‍ (ചേറുശ്ശേരി അനിയൻ വാരിയർ )
അവര്‍ ഒന്നായി; അതെ അവരൊന്നായി :
അവര്‍ ..എന്നേ. ഒന്നാകേണ്ടവര്‍ ഒന്നായി
അനേകായിരം യുഗങ്ങൾക്കുശേഷം .
അവർ ഒന്നായി ... അതെ അവരൊന്നായി .
ആകാശത്തിൻ അതിരുകളിൽ
അഗ്നിസ്ഫുലിംഗങ്ങൾ അടർന്നാടുമ്പോൾ
ചക്രവാളസീമകളിൽ മാരിവില്ലുയർത്തിയ
വിപ്ലവശോണിമയിൽ അവരൊന്നായി ....
അവരെ പിരിക്കുവാൻ ... അകറ്റുവാന്‍
ആയിരമായിരം ശക്തികള്‍ പരിശ്രമിച്ചു ....
അമ്പുകളെയ്തുകൂട്ടി -- നേരിട്ടും ഒളിഞ്ഞും :
അറിയാത്ത ഭാവത്തില്‍ പ്രണയികളും .....
" ഈടാർന്നുവായ്ക്കുമനുരാഗനദിക്കു വിഘ്‌നം
കൂടാത്തൊഴുക്കനുവദിക്കുകയില്ല ദൈവം "
എന്നു ബന്ധുക്കളും മിത്രങ്ങളും നിറഞ്ഞാടി :
ആ ചൊല്ല് നിരർത്ഥകമാക്കൻ പ്രണയികളും !
' അലമതിവിസ്തരേണ ' എന്ന കവിവാക്യം
നമുക്കറിയാം;: പക്ഷെ പ്രണയികൾക്കറിയില്ല; :
പ്രണയോത്സവം അവർ മതിനിറന്നാടി .....
കാണാതെ നമുക്കത് കണ്ടുനിൽക്കാം
" മുന്നഴകും പിന്നഴകും മുടിയഴകും മുഖമഴകും
ഒരുപോലെ ഒത്ത കന്യക കുലംമുടിയ്ക്കുo "
സൌന്ദര്യമില്ലാത്തവരുടെ സ്ഥിരം വാക്യം :
നിന്‍റെ നാലഴകും ദൈവികം ; ദൈവദത്തം !
.............................. .... നിര്‍ത്തട്ടെ
Comments