Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മന്ത്രിയുടെ മരുമകള്‍ ആത്മഹത്യ ചെയ്തു; സംഘര്‍ഷം

Picture

ഭോപ്പാല്‍ : മധ്യപ്രദേശിലെ ബിജെപി നേതാവും പൊതുമരാമത്ത് മന്ത്രിയുമായ റാംപാല്‍ സിങ്ങിന്റെ മകന്‍ ഗിരിജേഷ് വിവാഹം ചെയ്ത യുവതി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നു സംഘര്‍ഷം. ഗിരിജേഷ് വിവാഹം കഴിച്ച പ്രീതി രഘുവംശിയെ (27) മരുമകളായി സ്വീകരിക്കാന്‍ കൂട്ടാക്കാത്ത മന്ത്രി, മകനു വേറെ വിവാഹം നിശ്ചയിച്ചതാണ് ആത്മഹത്യയില്‍ കലാശിച്ചതെന്ന് ആരോപണമുണ്ട്.

ഗിരിജേഷും സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സിന്റെ െ്രെഡവറായ ചന്ദന്‍ സിങ്ങിന്റെ മകള്‍ പ്രീതിയും ആര്യസമാജ് ക്ഷേത്രത്തില്‍ കഴിഞ്ഞവര്‍ഷം ജൂണിലാണു വിവാഹിതരായത്. ഗിരിജേഷിന്റെ സുഹൃത്തുക്കളുടെയും പ്രീതിയുടെ സഹോദരന്‍ നീരജിന്റെയും സാന്നിധ്യത്തില്‍ ആര്യ വിവാഹ നിയമപ്രകാരമായിരുന്നു ചടങ്. ഗിരിജേഷിന്റെ വീടിന് എതിര്‍വശത്തു താമസിച്ചിരുന്ന പ്രീതി, ഭര്‍ത്താവ് മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതറിഞ്ഞ് തൂങ്ങിമരിക്കുകയായിരുന്നു. മരണമറിഞ്ഞ് ആയിരക്കണക്കിനു രഘുവംശി സമുദായാംഗങ്ങള്‍ ഉദയ്പുരിലെ വീടിനു മുന്നില്‍ തടിച്ചുകൂടിയതാണ് സംഘര്‍ഷം ഉടലെടുക്കാന്‍ കാരണം.

ഭര്‍ത്താവെന്ന നിലയില്‍ അന്ത്യകര്‍മങ്ങള്‍ ഗിരിജേഷ് നിര്‍വഹിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 36 മണിക്കൂര്‍ കഴിഞ്ഞാണു മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടുപോകാനായത്. സംസ്കാരത്തില്‍ മന്ത്രി പങ്കെടുക്കാത്തും സംഘര്‍ഷത്തിനിടയാക്കി. ജില്ലാ കലക്ടര്‍ ഇടപെട്ട്, പിന്നീടു പ്രീതിയുടെ സഹോദരന്റെ സാന്നിധ്യത്തില്‍ സംസ്കാരം നടത്തി. സംഘര്‍ഷം നിയന്ത്രിക്കാന്‍ രണ്ടു കമ്പനി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ന്റെ മകന്‍ ആരെയും വിവാഹം ചെയ്തിട്ടില്ലെന്നു പറഞ്ഞിരുന്ന മന്ത്രി പ്രീതിയെ മറ്റാരുമായെങ്കിലും വിവാഹം കഴിപ്പിച്ചയയ്ക്കാന്‍ പണം വാഗ്ദാനം ചെയ്തതായി ചന്ദന്‍ സിങ് പറഞ്ഞു. മകനെ വേറെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ച മന്ത്രിയാണു മരണത്തിന് ഉത്തരവാദിയെന്നും ചന്ദന്‍ സിങ് പരാതിപ്പെട്ടു. മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നു കോണ്‍ഗ്രസ് നേതാവ് അജയ് സിങ് പറഞ്ഞു. ആത്മഹത്യക്കുറിപ്പില്‍ മന്ത്രിയുടെ പേരില്ലാത്തതിനാല്‍ മന്ത്രി രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് നന്ദകുമാര്‍ സിങ് പ്രതികരിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code