Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബ്രിട്ടനില്‍ നഴ്‌സിംഗ് ജോലിക്ക് നവംബര്‍ ഒന്നു മുതല്‍ ഐഇഎല്‍ടിഎസ് വേണ്ട

Picture

ലണ്ടന്‍: ഇന്ത്യന്‍ നഴ്‌സുമാര്‍ക്കു ബ്രിട്ടനില്‍ കൂടുതല്‍ അവസരങ്ങള്‍ക്കു സാധ്യതയേറി. ഇതിനുമുന്നോടിയായി ബ്രിട്ടനു പുറത്തുനിന്നു പരിശീലനം നേടിയിട്ടുള്ള നഴ്‌സുമാര്‍ക്കായി ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്തുള്ള നിയമങ്ങള്‍ എന്‍എംസി പുറത്തുവിട്ടു. നവംബര്‍ ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പരിശീലനം ലഭിച്ചിട്ടുള്ള നഴ്‌സുമാര്‍ക്കും മിഡ്വൈഫുമാര്‍ക്കും നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി) ബദല്‍ ഓപ്ഷനുകളാണ് നല്‍കുന്നത്.

എല്ലാ വിഷയങ്ങള്‍ക്കും ഐഇഎല്‍ടിഎസ് സ്‌കോര്‍ ഏഴു വേണമെന്ന നിബന്ധന പുതിയ നിയമത്തില്‍ എടുത്തുകളഞ്ഞു. പകരം നഴ്‌സിംഗ് വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള ഒഇടി (ഒക്കേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ്) എഴുതുകയാണെങ്കില്‍ അതിനു ബി ഗ്രേഡ് ലഭിച്ചാല്‍ മതി.

ഇംഗ്ലീഷ് മാതൃഭാഷയായ ഒരു രാജ്യത്ത് പഠിക്കുകയോ അല്ലെങ്കില്‍ മറ്റൊരു രാജ്യത്ത് പഠിച്ച ശേഷം ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യത്ത് ചുരുങ്ങിയത് ഒരു വര്‍ഷം രജിസ്‌ട്രേഷനോട് കൂടി നഴ്‌സായി ജോലി ചെയ്തുവെന്ന് തെളിയിക്കുകയോ ചെയ്താല്‍ അവര്‍ക്ക് ഇനി ലാംഗ്വേജ് ടെസ്റ്റിന് വിധേയരാകേണ്ടി വരില്ല.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ നഴ്‌സുമാര്‍ അവര്‍ അടുത്ത കാലത്ത് നഴ്‌സിംഗ് പാസായവരാണെങ്കില്‍ തങ്ങള്‍ ഇംഗ്ലീഷിലാണ് നഴ്‌സിംഗ് പഠിച്ചതെന്നു തെളിയിച്ചാല്‍ ഐഇഎല്‍ടിഎസ് വേണ്ട. പക്ഷേ ഈ കോഴ്‌സിന്‍റെ 50 ശതമാനം ക്ലിനിക്കല്‍ പ്രാക്ടീസ് ഉള്ള കോഴ്‌സാണ് എന്നു തെളിയിക്കണം. ഈ 50 ശതമാനം പ്രാക്ടിക്കല്‍ പഠനത്തിന്‍റെ 75 ശതമാനം രോഗികളും അവരുടെ കുടുംബക്കാരും ഒക്കെയായി ഇടപെട്ടുള്ള കോഴ്‌സാകണമെന്നും പുതിയ നിയമത്തില്‍ പറയുന്നു.

യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള യോഗ്യരായ നഴ്‌സുമാര്‍ക്കും മിഡ്വൈഫിനും ഇപ്പോള്‍ തങ്ങളുടെ ഇംഗ്ലീഷ് ഭാഷ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നുണ്ടെങ്കിലും പുതിയ മാര്‍ഗം കൂടുതല്‍ പേര്‍ക്കു ബ്രിട്ടനിലെത്തി ജോലി ചെയ്യുവാന്‍ സൗകര്യമൊരുക്കുന്നുവെന്നാണ് എന്‍എംസി അവകാശപ്പെടുന്നത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code