ആരിവളാരിവളമ്മായി മുത്തശ്ശി
പോറ്റിവളര്‍ത്തുന്ന, യപ്‌സരസ്സോ ?
മാലിനീതീരത്തെ മാന്‍കിടാവോ
കാണ്വാശ്രമത്തിലെ കന്യകയോ
വീട്ടീന്നിറങ്ങീട്ടിതാദ്യമായി
ദ്വേഷ്യം ശമിച്ചു ; മനം കുളിര്‍ത്തു .
എങ്കിലും സംശയം ഊറിനിന്നു ...
ദു:ഷ്യന്തന്‍ തൊട്ട ശകുന്തളയോ ??
ദൂരേക്കുപോയൊരു വല്ലഭനെ
ഓര്‍ത്തുമരുവും പ്രിയതമയോ ?
................
..................................
ഇപ്പോള്‍മുളച്ചോരനുരാഗനാമ്പുകള്‍
ഇത്രയും പെട്ടെന്നു പുഷ്പിച്ചതെങ്ങിനെ ?
വ്രീളാഭരിതമാം തന്നുടെയാനനം
ഫുല്ലകുസുമ, മരുണിമപൂണ്ടതും
മനസാവരിച്ചതന്‍ ഹൃദയാധിനാഥനും
മാതാമഹികൂടി വീക്ഷിച്ചുകാണുമോ
ശങ്കിച്ചുശങ്കിച്ചു നിന്നൂ തരുണിയാള്‍
ഈറനുടുത്തൊരു സന്ധ്യപോലെ
1st two lines can be dropped
C.S.Sankara Warrier, Anubhuti Cherussery
Comments