Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്വാമി വിവേകാനന്ദന്‍ - ഭാരതീയ അദ്ധ്യാത്മികതയുടെ പ്രതീകം (വാസുദേവ് പുളിക്കല്‍)

Picture

വേദസാഹിത്യം പ്രതിഫലിപ്പിക്കുന്ന സംസ്ക്കാരമാണ് ഭാരതത്തിന്റെ തനതായ സംസ്ക്കാരം. അദ്ധ്യാത്മികതയില്‍ ഇഴുകിച്ചേര്‍ന്ന ഭാരതീയ ഋഷന്മാരുടെ അമൂല്യ അനുഭവസമ്പത്താണ് വേദസാഹിത്യം. പിന്നീട് പല യതിവര്യന്മാര്‍ക്കും ഭാരതം ജന്മം കൊടുത്തിട്ടുണ്ടെങ്കിലും അവരില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്ന വ്യക്തി പ്രഭാവവും ഭാരതീയ അദ്ധ്യാത്മികതയുടെ പ്രതീകവുമായിരുന്നു സ്വാമി വിവേകാനന്ദന്‍.

കാലം പവിത്രം ജനനീ കൃതാര്‍ത്ഥ
വസുന്ധരാ പുണ്യവതീ ച തേന
അപാര സച്ചിത് സുഖസാഗരേയസ്തിന്‍
ലീനം പരേ ബ്രഹ്മണി യസ്യ ചേത:

ജീവിതം സച്ചിദാനന്ദമയമാകുമ്പോള്‍ പാരിടവും പാവനമായിത്തീരും. സ്വാമി വിവേകാനന്ദന്റെ ജന്മം ഭരതീയര്‍ക്കു മാത്രമല്ല ലോകജനതക്കുതന്നെ അഭിമാനകരമാണ്. പാണ്ഡിത്യപാരമ്പര്യമുള്ള ദത്തവംശത്തില്‍ ജനിച്ച നരേന്ദ്രന്‍ കുടുംബത്തിന്റെ പാണ്ഡിത്യ പാരമ്പര്യം നിലനിര്‍ത്തുകയും സ്വാമി വിവേകാനന്ദന്‍ എന്ന പേരില്‍ ലോകപ്രശസ്തനാവുകയും ചെയ്തു. ഭാരതീയ അദ്ധ്യാത്മികതയുടെ പ്രതീകമായ സ്വാമി വിവേകാനന്ദന്‍ സ്‌നേഹ-സാഹോദര്യത്തിന്റെ വിളനിലം കൂടിയായിരുു. രാമായണം, ഭാഗവതം മുതലായവയുടെ പാരായണത്തില്‍ മുഴുകിയിരു അമ്മ പുരാണസംസ്ക്കാരത്തില്‍ നിു സ്വായത്തമാക്കിയ ആശയങ്ങളും ആദര്‍ശങ്ങളും മക്കളിലേക്ക് പകര്‍ു കൊടുത്തു. വിവേകാനന്ദ സ്വാമികളില്‍ നി് ഒഴുകിയ സ്‌നേഹ-സഹോദര്യ സരോവരം അമ്മയുടെ സംഭാവനയായിരുു.

ക്രാന്തദര്‍ശികളായ പുണ്യാത്മക്കളായ ഗുരുക്കന്മാര്‍ കാലാകാലങ്ങളില്‍ ജന്മമെടുക്കുകയും അവരുടെ ലോകക്ഷേമം ലക്ഷ്യമാക്കിയുള്ള ദൗത്യം തുടരാന്‍യോഗ്യനായ ശിഷ്യനെ മനസ്സില്‍ കാണുകയും ചെയ്തിട്ടുണ്ട്. നരേന്ദ്രന്റെ വരവും കാത്തിരുന്ന ഒരു പുണ്യാത്മാവുണ്ടായിരുന്നു. സത്യസാക്ഷാത്ക്കാരം കൈവരിച്ച ശ്രീരാമകൃഷ്ണന്‍. നരേന്ദ്രന്‍ ഗുരുവുമായി ചേര്‍ന്ന് ഗുരുസേവയില്‍ മുഴുകി ഈശ്വരതാദാത്മ്യം പ്രാപിച്ച് ജീവിതം ധന്യമാക്കി. നരേന്ദ്രന്റെ വിശാലമായ ചിന്താമണ്ഡലത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതായി ഒന്നും തെയില്ലായിരുന്നു. ബ്രഹ്മപ്രാപ്തിക്കായി സ്വയം സമര്‍പ്പിച്ച നരേന്ദ്രന്‍ ഈശ്വരന്‍ ഉണ്ടെും ഇല്ലെന്നും ഉള്ള വാദത്തില്‍ ഏര്‍പ്പെടുന്നത് സഹസന്യാസിമാര്‍ ആകാംഷയോടെയാണ് വീക്ഷിച്ചിരുന്നത്. ശ്രീരാമകൃഷ്ണന്റെ ശിഷ്യന് എങ്ങനെ നിരീശ്വരവാദത്തെ അനുകൂലിക്കാന്‍ സാധിക്കുമെന്ന് അവര്‍ അത്ഭുതപ്പെട്ടു. ഈശ്വരനെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് 'കണ്ടിട്ടുണ്ട്' എന്ന മറുപടി സ്വീകരിച്ച നരേന്ദ്രര്‍ ആ ദൈവവുമായിതാദാത്മ്യംപ്രാപിക്കാനുള്ള യത്‌നത്തില്‍ വ്യാപൃതനായിരുെന്നങ്കിലും നിരീശ്വരവാദികളുടെ യുക്തികളോടും ന്യായീകരണങ്ങളോടും നരേന്ദ്രന് എതിര്‍പ്പില്ലായിരുന്നു. നിരീശ്വരവാദികള്‍ക്കും അവരുേടതായ കാഴ്ചപ്പാടുണ്ടാകുമല്ലോ. ഗുരു ശിഷ്യന്മാരിലേക്ക് വിജ്ഞാനം പകര്‍ന്നു കൊടുക്കുമ്പോള്‍ ആ ജ്ഞാന ശ്രോതസ്സില്‍ ആമഗ്നരാകാന്‍ സാധിക്കുന്നത് യോഗ്യതയുള്ള ശിഷ്യന്മാര്‍ക്ക് മാത്രമാണ്. കഴിഞ്ഞ ജന്മത്തിലെ കര്‍മ്മഫലമാണ് ഈ ജന്മമെന്ന ഹിന്ദുമതതത്വത്തിന്റെ അടിസ്ഥാനത്തില്‍ നരേന്ദ്രന്റെ അദ്ധ്യാത്മിക തലത്തിലുള്ള ഔത്യത്തില്‍ നിന്ന് അത്മജ്ഞാനത്തിന്റെ കിരണങ്ങള്‍ നരേന്ദ്രനില്‍ ജന്മനാ തന്നെ പ്രകാശിച്ചിരുന്നു എന്നു വേണം കരുതാന്‍. നരേന്ദ്രന്‍ അദ്ധ്യാത്മികതയുടെ ഉത്തഗശ്രംഗത്തിലേക്ക് ഉയര്‍ന്നു കൊണ്ടിരുന്നു. 'അതുമിതുമല്ല സദര്‍ത്ഥമല്ലഹം സച്ചിതമൃതമെു തെളിഞ്ഞു വീരനായി ഓങ്കാരത്തില്‍ മൃദുവായ് മൃദുവായ് അമര്‍ു ഓയിത്തീര്‍ സ്വാമി വിവേകാനന്ദന്‍ ദിവ്യതേജസ്സായി. ഓങ്കാരനാദം കാതുകളില്‍ വീണ് ജ്ഞാനക്കണ്ണ് തുറക്കപ്പെട്ട് യതിവര്യനായിത്തീര്‍ന്ന സ്വാമി വിവേകാനന്ദന്റെ ജീവിതം നാദബ്രഹ്മത്തിന്റെ ദിവ്യോത്സവമായി. ദൈവാനുഭൂതിയില്‍ നിന്നും ഉതിര്‍ന്നു വീണതുകൊണ്ടായിരിക്കണം സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ക്ക് വശ്യതയും ശക്തിയും അധികാരികതയും ഉണ്ടായത്.

ശ്രീരാമകൃഷ്ണന്റെ ശിഷ്യന്മാരില്‍ അദ്ധ്യാത്മിക പ്രതിഭകൊണ്ട് അനുഗ്രഹീതനും സഹസന്യാസിമാരെ നയിക്കാനുള്ള യോഗ്യതയും നരേന്ദ്രനുണ്ടായിരുങ്കെിലും, സഹസന്യാസിമാര്‍ നരേന്ദ്രന്റെ നേതൃത്വം ആഗ്രഹിക്കുകയും അംഗീകരുക്കുകയും ചെയ്തിരുന്നെങ്കിലും ഏകാകിയായി സഞ്ചരിക്കാനാണ് നരേന്ദ്രന്‍ ഇഷ്ടപ്പെ"ട്ടത്. ഗുരുവിന്റെ മരണശേഷം നരേന്ദ്രന്‍ ഒറ്റക്കുള്ള യാത്രയാരംഭിച്ചു. ആന്തരാത്മാവ് എങ്ങോട്ട് നയിക്കുന്നോ അങ്ങോട്ട് അദ്ദേഹം പൊയ്‌ക്കോണ്ടിരുന്നു. ഭാരതത്തിലെ രാജധാനികളും സ്വേച്ചാധിപത്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന രാജാക്കന്മാര്‍ പണിതുയര്‍ത്തിയ മനോഹരമായ സൗധങ്ങളും രാജപ്രൗഡിയുടെ നഷ്ടശിഷ്ടങ്ങളും കണ്ട സ്വാമി വിവേകാനന്ദന്‍ ഭൗതികതയുടെ അനിശ്ചിതത്തേയും നശ്വരതയേയും ലൗകികതയില്‍ മുഴുകി ജീവിതം വ്യര്‍ത്ഥമാക്കുന്ന ജനതയേയും കുറിച്ച് ചിന്താ നിമഗ്നനായി. വിഭിന്ന സംസ്ക്കാരങ്ങളുടെ സമഞ്ജസമായ സമ്മേളനത്തില്‍ ഭാരതത്തെക്കുറിച്ച് അദ്ദേഹത്തിന് അഭിമാനം തോന്നി. മതപരമായ കാര്യങ്ങളില്‍ യാഥാസ്ഥികരുടെ ആധിപത്യവും ജനങ്ങളുടെ പരിഷ്ക്കാരത്തോടുള്ള ഭ്രമവും മൂലം ഭാരതത്തിനു സംഭവിച്ചുകൊണ്ടിരുന്ന മൂല്യാധഃപതനത്തില്‍ അദ്ദേഹം ദുഃഖിതനാവുകയും ചെയ്തു. അദ്ധ്യാത്മിക ഉമനത്തിലൂടെ മാത്രമേ നിസ്തുലമായ പൈതൃകം ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളു എന്നു മനസ്സിലാക്കിയ സ്വാമികള്‍ ഭാരതത്തെ നേര്‍വഴിയിലൂടെ നയിക്കാന്‍ ശ്രമിച്ചു. കേരളത്തിനു ഭ്രാന്താലയമെന്ന് പേരിട്ടുപോയ സ്വാമികള്‍ ഭാരതത്തിന്റെ മൊത്തം സ്ഥിതി ഒട്ടും തന്നെ മെച്ചമല്ല എു മനസ്സിലാക്കിയിരുന്നു. കേരളീയര്‍ വിദ്യകൊണ്ട് പ്രബുദ്ധരായപ്പോള്‍ സ്ഥിതിഗതികള്‍ക്ക് സാരമായ മാറ്റം സംഭവിച്ചെങ്കിലും ഇന്‍ഡ്യയുടെ പലഭാഗങ്ങളിലും ദയനീയമായ ആ അവസ്ഥ അത്രക്കൊന്നും ജീര്‍ണ്ണതയോടെയല്ലെങ്കിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കേരളം ഭ്രാന്താലയമെന്ന പ്രസ്താവനമാത്രമല്ല, വിവേകാനന്ദപ്പാറയും സ്വാമികളുടെ കേരള സന്ദര്‍ശനം അനുസ്മരിപ്പുക്കുന്നുണ്ട്. ആ പാറയുടെ പേര് വിവേകാനന്ദപ്പാറ എന്ന് സ്ഥിരീകരിക്കാന്‍ മതപരമായ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടായിട്ടുണ്ട്. ക്രൈസ്തവര്‍ പാറയുടെ മേല്‍ അവകാശം ഉന്നയിച്ചുകൊണ്ട് പലവട്ടം കുരിശു സ്ഥാപിച്ചതും കന്യാമറിയത്തിന്റെ തിരുനാമത്തില്‍ പള്ളി പണിയാന്‍ ശ്രമിച്ചതും ആര്‍. എസ്. എസ്. കാര്‍ ഇടപെട്ട് കുരിശ് പിഴതു കളഞ്ഞതും അവര്‍ തമ്മിലുണ്ടായ ജലപരപ്പിലെ തുഴപ്പയറ്റുകളും ചരിത്രത്തിലുണ്ട്. ഇന്ന് കേരളീയര്‍ക്ക് അഭിമാനിക്കത്തക്കവണ്ണം വിവേകാനന്ദസ്വാമികളുടെ സ്മരണകളുണര്‍ത്തി ചുറ്റുപാടും ഓളങ്ങളില്‍ മിഴിനട്ട് വിവേകാനന്ദപ്പാറ ഒരു സാംസ്ക്കാരിക സെന്ററായി നിലകൊള്ളുന്നു.

ചിക്കാഗോയിലെ ലോകമത സമ്മേളനത്തില്‍ ചെയ്ത പ്രഭാഷണങ്ങളാണ് സ്വാമിവിവേകാനന്ദനെ വിശ്വവിഖ്യാതനക്കിയത്. പൊതു സദസ്സുകളില്‍ പ്രസംഗിച്ച് ശീലമില്ലാത്ത സ്വാമി വിവേകാനന്ദന്‍ ചിക്കാഗോ മത സമ്മേളനത്തില്‍ പ്രഭാഷണത്തിന്റെ ചിറകുകളിലേറി സോല്ലാസം വിഹരിച്ചു. സ്വാമികളുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ സദസ്യര്‍ ക്ഷമയോടെ കാത്തിരുന്നു. അമേരിക്കയിലെ സഹോദരി സഹോദരന്മാരെ എന്ന് സ്വാമി വിവേകാനന്ദന്‍ സദസ്സിനെ അഭിസംബോധന ചെയ്തതോടെ സദസ്യര്‍ ആവേശഭരിതരായി ഹര്‍ഷാരവം മുഴക്കി. വിവേചനമില്ലാതെ സര്‍വ്വരേയും സഹോദരി സഹോദരന്മാരായിക്കണ്ടത് അഗാധമായ മനുഷ്യസ്‌നേഹത്തിന്റെ ലക്ഷണമായി സദസ്യര്‍ വിലയിരുത്തി. മനുഷ്യരാശിയുടെ മതവീഷണം ഏകോപിപ്പിച്ച ചിക്കാഗോ മതസമ്മേളനം പാശ്ചാത്യലോകത്ത് ഒരു പുതിയ ചിന്താതരംഗമുയര്‍ത്തി. ഭാരതീയ മതവീക്ഷണവും ജനങ്ങളുടെ അദ്ധ്യാത്മിക ബോധവും അവരുടെ സന്ദേശവും അവതരിപ്പിച്ചതോടെ പാശ്ചാത്യലോകം പൗരസ്ത്യലോകത്തേയും അവിടത്തെ ചിന്താഗതിയേയും കുറിച്ച് അറിയാനിടയായി. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ഭാരതീയ ചിന്താഗതി സ്വന്തം ചിന്താഗതിയായി മാറ്റാന്‍ ഉത്തേജനം നല്‍കിയ സ്വാമി വിവേകാനന്ദനെ പാശ്ചാത്യര്‍ അനുമോദിച്ചു. സ്വാമികളുടെ പ്രഭാഷണങ്ങള്‍ ഇന്‍ഡ്യക്ക് ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ അഭിമാനിക്കത്തക്ക ഒരു സ്ഥാനം നേടിക്കൊടുത്തു. വിദേശത്തെ പത്ര മാദ്ധ്യമങ്ങളില്‍ സ്വാമികളുടെ പ്രസംഗം ചര്‍ച്ചാ വിഷയമായി. ഉപനിഷത്തുക്കളും ഗീതയും അടിസ്ഥാനമാക്കി, ഭാരതീയതത്വചിന്തയുടെ അടിസ്ഥാനശില ബ്രഹ്മമാണെും ഓരോരുത്തരിലും പരിലസിക്കു ദിവ്യചൈതന്യം ബ്രഹ്മാംശമാണെും പൂര്‍ണ്ണത്തില്‍ (ബ്രഹ്മം-സത്യം) നിുത്ഭവിച്ച് പൂര്‍ണ്ണത്തിലേക്കു തെയുള്ള യാത്രക്കിടയിലുള്ള സമയമാണ് ജീവിതമെും ബ്രഹ്മത്തില്‍ ലയിച്ചു മുക്തി നേടുക എന്നതാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യമെന്നും ആ ലക്ഷ്യം സാര്‍ത്ഥകമാകുതുവരെ ജനിമൃതികള്‍ സംഭവിച്ചുകൊണ്ടിരിക്കുമെന്നും പഞ്ചഭൂതനിര്‍മ്മിതമായ ശരീരത്തിനല്ലാതെ നിത്യനായ ആത്മാവിന് നാശമില്ലെന്നും ജീര്‍ണ്ണ വസ്ത്രങ്ങള്‍ മാറ്റി നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നത് പോലെ ബ്രഹ്മത്തില്‍ ലയിക്കുതുവരെയുള്ള ജീവാത്മാവിന്റെ കൂടുമാറ്റം മാത്രമാണ് ജനിമൃതികളെും സ്വാമികള്‍ നല്‍കിയ അറിവ് പാശ്ചാത്യര്‍ക്ക് ന്തതനമായിരുന്നു.

ഈ പ്രപഞ്ചം ബ്രഹ്മമയമാണ്. "ഈ എന്നില്‍ നിന്ന് വേറിട്ടൊന്നുമില്ല ധനഞ്ജയ, ഇതെല്ലാം നൂലില്‍ മണികള്‍ പോലെന്നില്‍ കോര്‍ത്തുനില്പതാം" പ്രപഞ്ചാവസ്ഥ രണ്ടുവരികളില്‍ മനേഹരമായി അവതരിപ്പിച്ച കവിയെപ്പോലെ, കടല്‍ പോലെ ആഴവും പരപ്പുമുള്ള ഹിന്ദുമതസിദ്ധാന്തം സ്വാമി വിവേകാനന്ദന്‍ ചുരുങ്ങിയ വാക്കുകളിലൂടെ പാശ്ചാത്യരുടെ മുില്‍ സമര്‍ത്ഥമായി അവതരിപ്പിച്ചു. ഹിന്ദുക്കളുടെ മതപരമായ ആശയങ്ങളെകുറിച്ചാണ് സ്വാമികള്‍ സംസാരിക്കാന്‍ ആരംഭിച്ചതെങ്കെിലും പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ ഹിന്ദുമതം രൂപവല്‍കൃതമായി എന്ന് സിസറ്റര്‍ നിവേദിത അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്. ഹിന്ദുമതതത്വങ്ങള്‍ ശാസ്ത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. സൂക്ഷ്മമായ പഠനത്തിലൂടെ മാത്രമേ ഹിന്ദുമതത്തിലെ ശാസ്ത്രീയത മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. ഹിന്ദുമതത്തിന്റെ ശാസ്ത്ര വീക്ഷണം കൂടി സ്വാമി വിവേകാനന്ദന്‍ പാശ്ചാത്യര്‍ക്ക് വെളിപ്പെടുത്തിക്കൊടുത്തപ്പോള്‍ ഹിന്ദുമതത്തിന്റെ മാറ്റുരച്ചു നോക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് അവര്‍ക്ക് ബോദ്ധ്യമായി മതസമ്മേളനത്തിലെ ശാസ്ത്ര വിഭാഗത്തിന്റെ അദ്ധ്യക്ഷനായിരുന്ന മെവിന്‍ മേരി സ്റ്റെല്‍ സ്വാമികളുടെ പ്രഭാഷണങ്ങളെ വിലയിരുത്തിക്കൊണ്ട് രേഖപ്പെടുത്തി, "കൃസ്തുമതത്തേക്കാള്‍ ആദരണീയമതങ്ങള്‍ വേറെ ഉണ്ടെന്നും അവ താത്വിക ഗഹനതയിലും ആദ്ധ്യാത്മതീവൃതയിലും സ്വതന്ത്ര ചിന്താപടുതയിലും മാനവസംഭാവനയുടെ വിശാലതയിലും ആത്മാര്‍ത്ഥതയിലും ക്രിസിതുമതത്തെ അതിശയിക്കുന്നുവെന്നും അതേസമയം സദാചാരസൗന്ദര്യത്തിലും കുശലതയിലും മുടിയിട ക്രിസ്തുമത്തിനു പിിലല്ലെും ഉള്ള പാഠം ക്രൈസ്തവ ലോകത്തെ പ്രതേകിച്ചും ഐക്യനാടുകളിലെ ജനതയെ ഗ്രഹിപ്പിച്ചു എന്നതാണ് അതിന്റെ സുപ്രധാന സംഭാവനകളിലൊന്നു. മതപ്പോരുകള്‍ക്ക് കാരണം മതസാരങ്ങളിലെ ഏകാത്മകത മനസ്സിലാക്കാത്തതാണെന്നും പരസ്പര മതവിമര്‍ശനങ്ങള്‍ ഒഴിവാക്കുന്നതിന് എല്ലാ മതങ്ങളുടേയും അന്തസ്സത്ത മനസ്സിലാക്കണമെന്നും ഉള്ള സന്ദേശം സ്വാമികളുടെ പ്രഭാഷണങ്ങളില്‍ ഉള്ളടങ്ങിയിരിക്കുന്നുവെന്ന് മേരി സ്റ്റെല്ലിന്റെ പ്രസ്താവനയില്‍ നിന്ന് വായിച്ചെടുക്കാം.

മതങ്ങള്‍ക്ക് വ്യത്യസ്ഥമായ ദൈവ സങ്കല്പങ്ങളുണ്ട്. ഹിന്ദുക്കളുടെ ബ്രഹ്മവും മുസ്ലിംഗളുടെ അള്ളാഹുവും ബൗദ്ധന്മാരുടെ ബുദ്ധനും യഹൂദന്മാരുടെ യഹോവയും ക്രിസ്ത്യാനികളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവും മറ്റും ഒരേ സര്‍വ്വേശ്വരന്‍ തന്നെയെന്ന് സ്വാമി വിവേകാനന്ദന്‍ സമര്‍ത്ഥിച്ചു. ക്രൈസ്തവര്‍ ഹിന്ദുവോ, ബൗദ്ധനോ മുസല്‍മാനോ ആകേണ്ടതില്ല. ഹൈന്ദവന്‍ ക്രൈസ്തവനോ ബൗദ്ധനനോ മുസല്‍മാനോ ആകേണ്ടതില്ല സ്വന്തം മതത്തിലും സംസ്ക്കാരത്തിലും ഉറച്ചുനിന്നുകൊണ്ട് ജീവിക്കുന്നതിലാണ് വ്യക്തിത്വത്തിന്റെ മൗലികത ഉജ്ജലിക്കുന്നത്. ഉദാഹരണത്തിന് മാമോദിസയേക്കാള്‍ പ്രാധാന്യം ഉപനയനത്തിനില്ലെന്ന് സാരം. ഇത് മനസ്സിലാക്കാതെ നമ്മള്‍ നമ്പൂതിരിയുടെ തിരിതെളിച്ചുകൊണ്ട് മുന്നേറണം, ഹോളി കമ്മ്യൂണിയന്‍ പോലെ നമുക്കും ഉപനയനകര്‍മ്മം നടത്തിയാലെന്താണ് എന്ന് ചിന്തിക്കുവന്നര്‍ സ്‌നാപകയോഹാനെ മറക്കുന്നു, യേശുക്രിസ്തുവിനെ മറക്കുന്നു, സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ മറക്കുന്നു. ഭാരതത്തിലെ ജനങ്ങള്‍ക്ക് വേണ്ടത് മതമല്ല, അവിടെ മതസമ്പത്ത് വേണ്ടുവേളമുണ്ട്. ഭാരതത്തിലെ ജനങ്ങള്‍ക്ക് വേണ്ടത് വിശക്കു ന്ന വയറിന് ആഹാരവും വരളുന്ന തൊണ്ടക്ക് പാനീയങ്ങളുമാണ്, പലര്‍ക്കും മിദ്ധ്യാഭിമാനം മൂലം സ്വന്തം പാശ്ചാത്തലം വെളിപ്പെടുത്താന്‍ സങ്കോചമുണ്ടെന്നു മാത്രമല്ല ഇല്ലാത്തത് ഉണ്ടെന്ന്് കാണിക്കാനുള്ള വ്യഗ്രതയുമുണ്ട്. എന്നാല്‍ എന്റെ രാജ്യത്തെ ദരിദ്രരരായ ജനങ്ങള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാന്‍ കൂടിയാണ് ഞാന്‍ വന്നത് എന്നു പറയാന്‍ സ്വാമികള്‍ക്ക് യാതൊരു അപകര്‍ഷതാ ബോധവുമുണ്ടായിരുന്നില്ല. സ്വാമി വിവേകാനന്ദനില്‍ ഒരു മത പ്രവാചകന്‍ മാത്രമല്ല ഒരു രാജ്യസ്‌നേഹിയേയും കൂടി പാശ്ചാത്യര്‍ കണ്ടു. മത പരിവര്‍ത്തനത്തിനായി നിങ്ങള്‍ ഇന്‍ഡ്യയിലേക്ക് വരേണ്ടതില്ല എന്ന സ്വാമികളുടെ വാക്കുകളിലെ ധ്വനി പാശ്ചാത്യരുടെ കാതുകളില്‍ പ്രതിധ്വനിച്ചു. എങ്കിലും ക്രിസ്ത്യന്‍ മിഷ്യനറിമാരുടെ ഒരു പ്രവാഹം തന്നെ ഇന്‍ഡ്യയിലേക്കൊഴുകി. വന്‍ തോതില്‍ മത പരിവര്‍ത്തനം നടക്കുകയും ചെയ്തു. മത പരിവര്‍ത്തനം പ്രധാനലക്ഷ്യമായിരുന്നെങ്കിലും മിഷ്യനറിമാര്‍ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്ക് പഠിക്കാനുള്ള സൗകര്യമുണ്ടാക്കിയതും മിഷ്യനറിമാരുടെ ജീവകാരുണ്യപ്രപര്‍ത്തനങ്ങളും സ്തുത്യര്‍ഹമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മറ്റുള്ളവര്‍ മദര്‍ തെരെസയുടെ പിന്നിലേ നില്‍ക്കുന്നുള്ളു

ഇന്‍ഡ്യ ലോകത്തിനു മാതൃകയായി നിലനില്ക്കണമെന്ന ചിന്താഗതിയാണ് സ്വാമി വിവേകാനന്ദനുണ്ടായിരുന്നത്. ആങ്ങനെയുള്ള ഒരു രാഷ്ട്രനിര്‍മ്മതിക്കുള്ള ആശയങ്ങളും പദ്ധതികളും സ്വാമികള്‍ക്കുണ്ടായിരുന്നു. മഹാത്മഗാന്ധിയും ചിന്തിച്ചിരുന്നത് ആ ദിശയില്‍ തയൊണ്. ഭാരതത്തിന്റെ സിരകളിലൂടെ ഗാന്ധിജിയുടെ ശ്രേഷ്ടമായ ചിന്തകളുടെ പ്രവാഹമുണ്ട്. ആ പ്രവാഹത്തില്‍ അദ്ധ്യാത്മികതയുടെ അനുപാതം വര്‍ദ്ധിപ്പിച്ച് പൂരിതമാക്കണം. എന്നാല്‍ ഈ മഹാത്മാക്കള്‍ തിരസ്ക്കരിപ്പിക്കപ്പെട്ട കാഴ്ചയാണ് നാം കാണുന്നത്. രാഷ്ട്രപിതാവ് എന്ന പരിഗണനപോലും ഗാന്ധിജിക്ക് നല്‍കപ്പെട്ടില്ല. ഗോഡ്‌സെ വെടിയുണ്ടയിലുടെ ഗാന്ധിജിയെ ഇല്ലാതാക്കിയപ്പോള്‍ മോദി അധികാരത്തിലൂടെ ഗാന്ധിജിയുടെ ചിത്രം ജനഹൃദയങ്ങളില്‍ നിന്ന് മായ്ചു കളയാന്‍ ശ്രമിക്കുകയാണ്. അര്‍ദ്ധനഗ്നനായ, നൂല്‍ നൂല്‍ക്കുന്ന ഗാന്ധിജിയുടെ ചിത്രത്തിന്റെ സ്ഥാനത്ത് ആര്‍ഭാട വസ്ത്രങ്ങളണിഞ്ഞ് രാജാവിനെപ്പോലെ കിരീടത്തിന് പകരം സ്വര്‍ണ്ണ വര്‍ണ്ണ തലപ്പാവു ചുറ്റി മോദി പ്രത്യക്ഷപ്പെടുമ്പോള്‍ അദ്ദേഹം ജനങ്ങള്‍ അവഹേളിക്കുന്ന രാഷ്ട്രീയക്കോമാളിയാവുകയാണ്. അല്പത്വത്തിന്റെ പ്രതീകമാവുകയാണ്. രാഷ്ട്രപിതാവിന്റെ സ്ഥാനം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ സ്വയം നാണം കൊടുകയാണ്, നാണം കെടുന്നു എന്നു പറയുന്നത് ശരിയായിരിക്കില്ല. കാരണം, നാണം, അഭിമാനം തുടങ്ങിയ വാക്കുകള്‍ പല രാഷ്ട്രീയക്കാരുടേയും നിഘണ്ഡുവിലില്ലല്ലോ. കള്ളപ്പണം തടഞ്ഞ് രാഷ്ട്രത്തിന് നല്ലൊരു സമ്പദ്ഘടന കാഴ്ചവയ്ക്കാന്‍ ശ്രമിക്കുന്ന മോദിയെ അനുമോദിച്ചിരുവന്നര്‍ മോദിയില്‍ ഗാന്ധിജിയെ തള്ളിമാറ്റാന്‍ ശ്രമിക്കുന്ന സ്വേഃഛാധിപതിയെ കണ്ട് അമര്‍ഷത്തോടെ, പരിഹാസത്തോടെ പുഞ്ചരിക്കുന്നുണ്ടാകും.

സ്വാമി വിവേകാനന്ദന്‍ വിഭാവനം ചെയ്തത് ഹൈന്ദവ ഫ്യൂഡിലിസം നടമാടുന്ന രാജ്യമല്ല, എല്ലാവരും സമാനതയോടെ വീക്ഷിക്കപ്പെടുന്ന, സാഹോദര്യസ്‌നേഹം നിറഞ്ഞുനില്‍ക്കുന്ന സമത്വ സുന്ദരമായ ഒരു രാജ്യമാണ്. ഇന്‍ഡ്യയുടെ ഭാവി ശോഭനമാകണമെങ്കില്‍ സങ്കുചിതത്വത്തിലും, സ്വേഃഛാധിപത്യത്തിലും അധിഷ്ഠിതമല്ലാത്ത ഒരു ഭരണസമ്പ്രദായം സംജാതമാവുകയും ഭാരതീയ അദ്ധ്യാത്മികയുടേയും സംസ്ക്കാരത്തിന്റെയും തിളക്കം വര്‍ദ്ധിപ്പിക്കുകയും വേണം. മത ഫാസിസ്റ്റുകള്‍ ശക്തി പ്രാപിച്ചുവരികയും പാശ്ചാത്യ സംസ്ക്കാരത്തിന്റെ വര്‍ണ്ണപ്പകിട്ടില്‍ ഇന്‍ഡ്യന്‍ ജനത കണ്ണഞ്ചി മയങ്ങി വീണുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വാമി വിവേകാനന്ദന്‍ മനസ്സില്‍ കണ്ട ഇന്‍ഡ്യ ഒരുസ്വപ്നമായി അവശേഷിക്കാതിരിക്കാന്‍ ഭാരതീയ ജനത കുടുതല്‍ ഉല്‍ബുദ്ധരാകേണ്ടിയിരിക്കുന്നു. ഭാരതീയ അദ്ധ്യാത്മികതയുടെ നിറവില്‍ ഏതൊരു വ്യക്തിക്കും ആമ്മാവിന്റെ ഏകാത്മകത തിരിച്ചറിഞ്ഞും സഹജാതരെ സ്‌നേഹിച്ചും സമാനതയുടെ പാതയിലൂടെ യഥേഷ്ടം സഞ്ചരിക്കാന്‍ സാധിക്കും.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code