പലപ്പോഴും വിഷയം കൊടുത്തു് അതിനെപ്പറ്റി സംസാരിക്കുന്നതാണ് സര്‍ഗ്ഗവേദിയുടെ പഴക്കം .ഒരു മാറ്റം എന്നവണ്ണം തനിക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരനെപ്പറ്റി മനസ്സുതുറക്കാന്‍ വായനക്കാരനെ അനുവദിച്ചു .ഇംഗ്ലീഷിലും ,മലയാളത്തിലും ഉള്ള എഴുത്തുകാര്‍ കടന്നു വന്നു. ഇഷ്ടമുള്ള എഴുത്തുകാരനെപ്പറ്റി പറയുമ്പോള്‍ അറിയാതെ വായനക്കാരന്‍ വാചാലനായി പോകും എന്ന ബോധം സൂക്ഷിക്കേണ്ടിയിരുന്നു .
മനോഹര്‍ തോമസ് തന്റെ എക്കാലത്തെയും പ്രിയങ്കരനായ എം .ടി യെ പറ്റിയാണ് പറഞ്ഞത് .നമ്പുരി,നായര്‍ സമുദായങ്ങളുടെ തകര്‍ച്ച നമ്മുടെ കാലഘട്ടത്തില്‍ നമുക്ക് മുമ്പിലാണ് നടന്നത് .അതിന്റെ മുറിപ്പാടുകളില്‍ നിന്ന് എം .ടി. എഴുതുമ്പോള്‍ അത് കൂടുതല്‍ അനുഭവ വേദ്യമാകുന്നു .വൈരുധ്യമാര്‍ന്ന മേഖലകള്‍ തേടാന്‍ മടിയില്ലാത്ത എം ടി. രണ്ടാമൂഴവും ,മഞ്ഞും ,വടക്കന്‍ വീരഗാഥയും ,ഒക്കെ വായനക്കാരുടെ മുമ്പില്‍ തുറന്നു വച്ചു. " ഷെര്‍ലക് " എന്ന കഥക്കുമുണ്ട് ഒരു പുതുമയുടെ അമേരിക്കന്‍ ചുര്.
ഷെയിസ്പിയര്‍ എന്നും ഒരുപാടാളുകളുടെ ആരാധനാ പാത്രമായിരുന്നു ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എഴുതപ്പെട്ടിട്ടുള്ളത് അദ്ദേഹത്തെപ്പറ്റിയാണ് .രാജു തോമസ് ഒരു ഇംഗ്ലീഷ് ട്ടീച്ചറായതു കൊണ്ട്
പ്രത്യേകിച്ചും . ജീവിതത്തിന്റെ സമസ്ത തലങ്ങളെപ്പറ്റിയും ആധികാരികമായി അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്.അന്നത്തെ കാലത്തെ രാജാവ് മുതല്‍ യാചകന്‍ വരെ എല്ലാ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലും തന്റെ കയ്യൊപ്പിടാന്‍ ഷെയിസ്പിയറിനു കഴിഞ്ഞു . അന്ന് ഡൊ. ജോണ്‍സന്‍ കാലത്തോട് പറഞ്ഞ ഒരു ചൊല്ലുണ്ട് " Read the Bible and Shakespeare "
മണ്ണിനെയും മനുഷ്യരെയും ഒരുപോലെ സ്‌നേഹിച്ച രണ്ട് എഴുത്തുകാരെപ്പറ്റിയാണ് പി .റ്റി പൗലോസ് പറഞ്ഞത് .എസ്. കെ .പൊറ്റക്കാടും , മുട്ടത്തു വര്‍ക്കിയും . തന്റെ കൗമാരകാലത്തു എഴുതിയ പ്രണയ ലേഖനങ്ങള്‍ മിക്കവയും മുട്ടത്തു വര്‍ക്കിയുടെ കഥാപാത്രങ്ങളില്‍ നിന്നും കടം കൊണ്ടവയാണെന്നു പൗലോസ് പറഞ്ഞു .മലയാളി മനസ്സിന്റെ ചരിത്രമാണ് യഥാര്‍ത്ഥത്തില്‍ വര്‍ക്കി എഴുതിയത് .കിഴക്കേ മലയിലെ വെണ്ണിലാവിനെ ക്രിസ്ത്യാനി പെണ്ണാക്കിയ വയലാര്‍ വര്‍ക്കിയോട് കടംകൊള്ളുകയായിരുന്നു .പൈങ്കിളി എന്ന് മുദ്രയടിച് അന്നത്തെ എഴുത്തുകാരും വിമര്‍ശകരും ,എന്തിനേറെ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം വരെ വര്‍ക്കിയെ ഒതുക്കുമ്പോള്‍ ,അദ്ദേഹം മലയാളിയുടെ മനസ്സില്‍ ഒരു രത്‌ന സിംഹാസനം പണിതു താമസം തുടങ്ങി .
ഡോ നന്ദകുമാറിനെ സംബന്ധിച്ചിടത്തോളം തനിക്കു ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്‍ സാംസി കൊടുമണ്‍ ആണ് ." പ്രവാസികളുടെ ഒന്നാം പുസ്തകം " എന്ന നോവലിനെ കുറിച്ച് അദ്ദേഹം ഒരു പഠനം തന്നെ നടത്തി. ഇവിടെ ജീവിക്കുന്ന എഴുത്തുകാര്‍ അമേരിക്കന്‍ പശ്ചാത്തലത്തില്‍ എഴുതണമെന്നു നാട്ടിലെ സാഹിത്യകാരന്മാര്‍ പറയുന്നു. " ഇവിടുത്തെ ജീവിതം കണ്ടെത്തുകയാണ് " സാംസി ചെയ്യുന്നത് .കഥാനായകനായ ജോണികുട്ടിയുടെ ദാര്‍ശനിക ചിന്തകള്‍ പോലും ഇവിടുത്തെ സാഹചര്യത്തില്‍ ഉരുത്തിരിയുന്നതാണ് .നന്ദകുമാറിന്റെ അഭിപ്രായത്തില്‍ ഈ പുസ്തകത്തില്‍ പകയുണ്ട്, സ്‌നേഹമുണ്ട് ,നാശമുണ്ട് , രതിയുണ്ട്, ശത്രുതയുണ്ട് ,വാശിയുണ്ട് , അങ്ങിനെ ഒരു നോവലിന് വേണ്ട എല്ലാമുണ്ട് .
ജോര്‍ജ് കോടുകുളഞ്ഞി തന്റെ പ്രിയപ്പെട്ട എഴുത്തുകാരായ കാക്കനാടന്‍ ,പൊറ്റക്കാട് എന്നിവരെ പ്പറ്റി പറഞ്ഞു.
എഴുത്തിലും രണ്ടാമൂഴക്കാരുണ്ട് എന്ന യാഥാര്‍ഥ്യത്തിലേക്ക് എത്തി നോക്കിയാണ് ജോസ് ചെരിപുറം സംസാരിച്ചത് .പലപ്പോഴും പല കാരണങ്ങളാലും പിന്തള്ളപ്പെട്ടുപോകുന്ന എഴുത്തുകാരുടെ നിര എല്ലാ കാലത്തും ഉണ്ടായിരുന്നെന്ന വേദനാജനകമായ യാഥാര്‍ഥ്യം അദ്ദേഹം വ്യക്തമാക്കി .ചങ്ങമ്പുഴ തന്നെ യാണ് പ്രിയ എത്തുകാരന്‍ .
ജീവചരിത്ര സാഹിത്യത്തിലെ രണ്ട് എഴുത്തുകാരെയാണ് ഡൊ .എന്‍ പി ഷീല പരിചയപ്പെടുത്തിയത് .കേരള ഗ്രന്ഥശാലാ സംഘത്തിന് രൂപം കൊടുത്ത പി. എന്‍ .പണിക്കര്‍ . "'വായിച്ചു വളരുക " എന്ന സന്ദേശവുമായി പണിക്കര്‍ ഗ്രാമങ്ങള്‍ തോറും സഞ്ചരിച് വായാന ശാലാ പ്രസ്ഥാനത്തിന്റെ അടിത്തറ പാകി . പി . എന്‍ .പണിക്കരെപ്പറ്റി പുസ്തകം എഴുതിയത് പട്ടം .ജി .രാമചന്ദ്രന്‍ നായരാണ് .
കുഷ്ഠരോഗികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ബാബ ആംതെ യെ ആധാരമാക്കി ആനയടി ഗോപി എഴുതിയ പുസ്തകം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കാലം വളരെ മാറിയെന്നും ,താത്വിക ലക്ഷ്യങ്ങളും ,മൂല്യ ബോധവുമുള്ള ആളുകളുടെ അഭാവം എല്ലാ തലങ്ങളിലും വിടവുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ,അത് രാഷ്ട്ര നിര്മിതിയെ സാരമായി ബാധിക്കുന്നുണ്ടെന്നും ഷീല ടീച്ചര്‍ പറഞ്ഞു . "love me B³Uv love my dog എന്ന അവസ്ഥ നടമാടുന്നു .
ഇ. എം .സ്റ്റീഫന്റെ അഭിപ്രായത്തില്‍ ദാസ് ക്യാപിറ്റലും ,ബൈബിളും ആണ് ഷേക്സ്പെയര്‍ നേക്കാള്‍ ഔന്നത്യമുള്ള കൃതി . അമേരിക്കന്‍ പശ്ചാത്തലത്തില്‍ ഒരു പാട് എഴുതിയിട്ടും വേണ്ടപോലെ പ്രശസ്തി കിട്ടാതെ പോയ എഴുത്തുകാരനാണ് ജോസ് ചെരിപുറമെന്നു അദ്ദേഹം വ്യക്തമാക്കി.
Comments